ഒരുപാട് പ്രതീക്ഷകളുമായാണ് ആ പതിനെട്ടുകാരന്‍ കലാലയത്തിലെത്തിയത്. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിത്തീരുക എന്നത് അവന്റെ ഒരു ചിരകാലാഭിലാഷമായിരുന്നു. അതിനായി ഐടി വിഭാഗമാണ് അവന്‍ തെരഞ്ഞെടുത്തത്. പരീക്ഷകളില്‍ ഉന്നത വിജയം, കലകളില്‍ കുലപതി, ക്യാമ്പസ് റിക്രൂട്ടുമെന്റ് വഴിയൊരു ജോലി തുടങ്ങി ഒട്ടേറെ സ്വപ്‌നങ്ങള്‍ അവനുണ്ടായിരുന്നു.
ഒന്നാം വര്‍ഷം ഒന്നാം ബെഞ്ചില്‍ ഒന്നാമാനായിട്ടായിരുന്നു അവന്റെ അരങ്ങേറ്റം. ലക്ചര്‍ ക്ലാസ്സുകളുടെ പേമാരികളില്‍ അവന്‍ നനഞ്ഞു തുടങ്ങിയ കാലമായിരുന്നു അത്. ലൈബ്രറികള്‍ അവന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു. റാഗിംഗ് ഒരു പേടി സ്വപ്നമായിരുന്നെങ്കിലും കലാലയത്തിന്റെ പുതിയ ചിട്ടകളില്‍ അത് അലിഞ്ഞില്ലാതായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കലാലയചുറ്റുവട്ടങ്ങള്‍ അവനു പരിചിതമായി തുടങ്ങി. ധാരാളം പുതിയ സുഹൃത്തുക്കള്‍ അവനുണ്ടായി. ക്ലാസുകളും കൊച്ചു കൊച്ചു പരീക്ഷകളുമായി ദിവസങ്ങള്‍ കടന്നുപോയി. അവസാനം പ്രധാന പരീക്ഷയുമെത്തി. പഠിച്ചത് മുഴുവന്‍ കടലാസ്സില്‍ നിറക്കേണ്ട ദിവസം. അധികം പ്രയാസങ്ങളില്ലാതെ പരീക്ഷകള്‍ ഒന്നൊന്നായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
ഒരു നാള്‍ അവന്‍ രണ്ടാം വര്‍ഷക്കാരനായി. ഇത്തവണയും കൂടുതല്‍ ഉത്സാഹത്തോടെ പഠിക്കണമെന്ന് അവന്‍ തീരുമാനിച്ചു. ചില അസൂയാലുക്കളായ വിരുതന്മാര്‍ അവന്റെ വളര്‍ച്ചയില്‍ ഉത്കണ്ഠപ്പെട്ടു. പല പ്രലോഭനങ്ങളുമായി അവര്‍ അവനു ചുറ്റും കൂടി. ക്രമേണ അവന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും സുഹൃത്തുക്കളുടെ എണ്ണം അവനു കൂടി വന്നു. അവരില്‍ പലരും അവനെ മറ്റു പല വഴിക്ക് ചിന്തിപ്പിച്ചു തുടങ്ങി. അധികം വൈകാതെ പഠനത്തിലുള്ള ശ്രദ്ധ അവനു കുറഞ്ഞു കുറഞ്ഞു വന്നു. ക്ലാസുകള്‍ കട്ട് ചെയ്യുവാനുള്ള ധൈര്യം അവനു കിട്ടി. ആളൊഴിഞ്ഞ കോണില്‍ കൂട്ടുകാരുമൊത്ത് പുകവലിയും മദ്യപാനവും അവന്‍ ആസ്വദിച്ചു തുടങ്ങി. അങ്ങനെ കുടിയും വലിയുമായി രണ്ടാംവര്‍ഷം കടന്നു പൊയ്ക്കൊണ്ടിരുന്നു. അപ്പോഴേക്കും അതിവേഗത്തില്‍ പ്രധാന പരീക്ഷയുമെത്തി. ഇത്തവണ പരീക്ഷ അവനു കീറാമുട്ടിയായിരുന്നു. എത്രയും വേഗം തീരണമേ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പരീക്ഷ ഒരുനാള്‍ അവസാനിച്ചു.
കാലം അവനെ മൂന്നാം വര്‍ഷത്തിലെത്തിച്ചു. പ്രണയസുരഭിലമായിരുന്നു അവന്റെ മൂന്നാം വര്‍ഷം. അവിടെ അവന്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. പൂക്കളും കൈയിലേന്തി പല പെണ്‍കുട്ടികളുടെയും പിറകെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. നിരാശയില്‍ നിന്നും കരകയറാന്‍ വേണ്ടും അവന്‍ ലഹരിയെതന്നെ ആശ്രയിച്ചു. പ്രണയം മടുത്തപ്പോള്‍ രാഷ്ട്രീയത്തിലേക്ക് അവന്‍ ചുവടു മാറ്റിച്ചവിട്ടി. അതിനും പ്രചോദനമായത് അവന്റെ കൂട്ടുകാര്‍ തന്നെയായിരുന്നു. തെരഞ്ഞെടുപ്പു കാലങ്ങളില്‍ മത്സരിക്കാന്‍ ധൈര്യം കാട്ടിയെങ്കിലും ഫലത്തില്‍ നിരാശയായിരുന്നു വീണ്ടും. അപ്പോഴേക്കും പഴയ പരീക്ഷകളുടെ ഫലം അവനെത്തേടിയെത്തി. സപ്ലികള്‍ തീമഴ പോലെയാണ് അവനുമേല്‍ പതിച്ചത്. കണ്ണടച്ച് തുറക്കും മുന്‍പേ വീണ്ടും പരീക്ഷയെത്തി. ഇത്തവണ അവനെഴുതാന്‍ ഷാജഹാന്റെ പ്രണയകഥയും ഇഎംഎസ് -ന്റെ രാഷ്ട്രീയജീവിതവുമായിരുന്നു ഉണ്ടായിരുന്നത്. പെയ്തൊഴിഞ്ഞ പേമാരി പോലെ മൂന്നാം വര്‍ഷവും കടന്നുപോയി.
അവസാന വര്‍ഷം വേദനകളുടെയും പ്രതീക്ഷകളുടെയുമായിരുന്നു. വേദനിക്കുന്ന നിമിഷങ്ങളില്‍ അവന്‍ തന്റെ സ്വപ്നങ്ങളെപ്പറ്റി ചിന്തിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം, കലകളില്‍ കുലപതി, ക്യാമ്പസ് റിക്രൂട്ടുമെന്റ് വഴിയൊരു ജോലി ..! എല്ലാം ഒരു നിറം മങ്ങിയ ചിത്രമായി അവനു തോന്നി. കണ്ണുകളടക്കുമ്പോള്‍ സപ്ലികള്‍ ചുറ്റും നിന്ന് നൃത്തം കളിക്കുന്നതുപോലെ അവന് അനുഭവപ്പെട്ടു. സപ്ലികളുടെ കണക്കെടുപ്പുകള്‍ക്കിടയില്‍ വീണ്ടും പരീക്ഷയെത്തി. തന്റെ കലാലയ ജീവിതത്തിലെ അവസാനത്തെ പരീക്ഷാക്കാലമായിരുന്നു അത്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്താണ് ഇത്തവണ അവന്‍ പരീക്ഷയെഴുതിയത്. ഒരുനാള്‍ അവന്റെ കലാലയ ജീവിതം അവസാനിച്ചു. അതുവരെ എല്ലാത്തിനും കൂടെയുണ്ടായിരുന്ന അവന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ അവരവരുടെ കാര്യങ്ങള്‍ക്കായി പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും സപ്ലികളുടെ കണക്കും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമായി അവന്‍ ഒറ്റക്കായിരുന്നു.
**************************************************************
ഇവിടെ അവന്‍ എന്ന കഥാപാത്രം ഇന്നും പല കലാലയങ്ങളിലും പല ക്ലാസ്സ്‌റൂമുകളിലും ജീവിക്കുന്നുണ്ട്. ചിലര്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു, ചിലര്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു, മറ്റുചിലര്‍ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും പേറി വരുന്ന യുവ തലമുറയ്ക്ക് ഒരിക്കലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത് ഥിക്കാം.
------------------------------------------------------------------------------------------------
[2007-08 അധ്യയനവര്‍ഷത്തില്‍ MountZion Engineering college മാഗസിനിലെ സുവര്‍ണ്ണ താളുകളിലോന്നിലുടെ ആദ്യമായി വെളിച്ചം കണ്ട എന്റെ ഒരു ചെറുകഥയായിരുന്നു ഇത്.]
2010, നവംബർ 19, വെള്ളിയാഴ്‌ച
2010, നവംബർ 13, ശനിയാഴ്‌ച
ഒരു ചെരുപ്പിന്റെ വില...
ദിനേശന്‍. 21 വയസ്സ്. ജീവിതപ്രാരാബ് ധങ്ങള്‍ വളരെ ചെറുപ്പത്തിലെ തലയില്‍ ചുമക്കേണ്ടി വന്ന ഒരു യുവ ഭൌതികശാസ്ത്രബിരുദധാരി. പഠിച്ചിറങ്ങി അധികകാലം കാത്തുനില്‍ക്കേണ്ടി വന്നില്ല. അതിനുമുന്‍പ് തന്നെ നാട്ടില്‍തന്നെ അയാള്‍ ഒരു ജോലി അയാള്‍ സമ്പാദിച്ചു. 'സമ്പാദിച്ചു' എന്നു പറയുന്നതിലും ഭേദം 'സ്വരുക്കൂട്ടി' എന്നു പറയുന്നതാവും ഉചിതം. കാരണം അതയാളുടെ ആവശ്യമായിരുന്നു. അയാളുടെ കുടുംബത്തിലെ സ്ഥിതി അതായിരുന്നു. ഇപ്പോള്‍ അയാളുടെ അച്ഛന് തീരെ വയ്യാണ്ടായിരിക്കുന്നു. അച്ഛന് തണലായി അമ്മ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. മൂന്നു മനുഷ്യജീവിതങ്ങള്‍ മുന്നോട്ട് തള്ളിനീക്കണമെങ്കില്‍ വെറുതെയിരുന്നാല്‍ നടക്കില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. അതിനയാള്‍ കണ്ടുപിടിച്ച മാര്‍ഗം അയാളുടെ കാഴ്ചപ്പാടില്‍ ലളിതവും മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ലജ്ജാവഹവുമായിരുന്നു. കാരണം ഇരുപത്തിയൊന്നു വയസ്സുവരെ വിദ്യയുടെ പിറകെനടന്ന ദിനേശന്‍ ഇനി മുന്നോട്ടു പോകാന്‍ ജനങ്ങളുടെ support കൂടിയേതീരു എന്ന് മനസ്സിലാക്കി, അച്ഛന്റെ സ്വന്തം ജോലിയായിരുന്ന ചെരുപ്പുകുത്താണ് തിരഞ്ഞെടുത്തത് . അതും താന്‍ പഠിച്ചിറങ്ങിയ അതേ കലാലയത്തിനു മുന്‍പില്‍...
വാശിയായിരുന്നു അയാള്‍ക്ക്. ജീവിതത്തോടുള്ള വാശി. അതിനുവേണ്ടി അയാള്‍ കാലത്തിനെയും ചുറ്റുപാടിനെയും മറന്നു. ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന സത്യം ഉറക്കെപ്പറയാതെ തന്നെ അത് സമൂഹത്തിന് കാട്ടിക്കൊടുത്തുകൊണ്ടിരുന്നു. നേരിട്ടറിയാവുന്ന ചിലര്‍ അയാളെ കളിയാക്കി കടന്നുപോയി. മറ്റുചിലര്‍ മാറിനിന്ന് അടക്കം പറഞ്ഞു. ചിലരാകട്ടെ, അയാളെ ഉപദേശിക്കാന്‍ രംഗത്തെത്തിയെങ്കിലും വാക്കുകളുടെ stock തീര്‍ന്നപ്പോള്‍ സ്ഥലം വിട്ടു. അപ്പോഴും മറ്റൊന്നുമാലോചിക്കാതെ ദിനേശന്‍ അയാളുടെ പണി തുടര്‍ന്നു കൊണ്ടേയിരുന്നു... കാരണം അത്താഴത്തിനു മുട്ട് വരാതെ നോക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമായിരുന്നു...
ക്യാംപസിലെ സുന്ദരികളും സുന്ദരന്മാരും ദിനേശന്റെ സ്ഥിരം customers ആയിരുന്നു. സുന്ദരിമാരുടെ പിറകെ നടന്നു ചെരുപ്പ് തേഞ്ഞ ചില സുന്ദരന്മാരുടെയും, സുന്ദരന്മാര്‍ക്ക് പിടി കൊടുക്കാതെ ഓടിമാറിക്കൊണ്ടിരുന്ന ചില സുന്ദരിമാരുടെയും ചെരുപ്പുകള്‍ ദിനേശന്റെ കീശക്ക് കനം കൂട്ടിക്കൊണ്ടിരുന്നു. ഒരിക്കല്‍ ദിനേശന്റെ സ്വന്തം class teacher ആയിരുന്ന വാറുണ്ണി സാര്‍ ആ വഴിക്ക് വന്നു. ചെരുപ്പിന്റെ കീറിയ 'വാര്‍' ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം.
"ഹല്ലാ, ആരിത്? ദിനേശനോ ? " വന്നപാടെ അദ്ദേഹം ഒരു ചോദ്യം തൊടുത്തുവിട്ടു.
"അല്ല. ദിനേശന്‍, BSC.Physics." അയാള്‍ വിട്ടുകൊടുത്തില്ല.
വാറുണ്ണിക്ക് പിന്നെ വാക്കുകളുണ്ടയിരുന്നില്ല.
നാട്ടില്‍ കാലില്ലാത്തവരുടെ എണ്ണം തീരെ കുറവായതിനാലും, കാലുള്ളവര്‍ക്ക് ചെരുപ്പിന്റെ maintanance പ്രശ്നം വളരെ കൂടിയിരുന്നതിനാലും ദിനേശന്റെ കുടുംബത്തിന് അല്ലലില്ലാതെ കഴിയാന്‍ കഴിയുന്നു എന്ന് വേണം പറയാന്‍.
ദിനേശന്റെ വര്‍ക്കിനോടുള്ള commitment എടുത്തുപറയേണ്ട ഒന്നാണ്. ആത്മാര്‍ഥതയും സത്യസന്ധതയും ദിനേശന്റെ കൈമുതലായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ പാരമ്പര്യത്തിന്റെ തനിമ ജനഹൃദയങ്ങളെ ഒന്നാകെ അയാളിലേക്ക് അടുപ്പിച്ചു. അതുമൂലം അയാള്‍ക്ക് ഒരു ശത്രുവും ജനിച്ചു. അയാളുടെ അയല്‍ക്കാരന്‍ വര്‍ക്കിയായിരുന്നു ആ ശത്രു. ജോലിസ്ഥലത്തും ദിനേശന്റെ അയല്‍ക്കാരനായിരുന്നു വര്‍ക്കി. ശത്രുത അയാളുടെ കണ്ണുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം ഒരു stund നടത്താനുള്ള ത്രാണിയൊന്നും വര്‍ക്കിക്കുണ്ടയിരുന്നില്ല. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിയുടെ മുഖത്തെ expression ഒന്നു കാണേണ്ടതാണ്. ശോകവും ശത്രുതയും അസ്സൂയയുമെല്ലാം ഒരുമിച്ചു ആ മുഖത്ത് ജനിക്കും. പിന്നെയൊരു കരച്ചിലാണ്. ശേഷം കടയും പൂട്ടി ഒറ്റ മടക്കം. അതായിരുന്നു വര്‍ക്കി.
ദിനെശനിപ്പോള്‍ ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായിതീര്‍ന്നിരിക്കുന്നു. തങ്ങളുടെ ചെരുപ്പിന് എന്തു കേടുപാടുകളുണ്ടായാലും ഏവരും ആദ്യമോര്‍ക്കുന്നത് ദിനേശനെയായിരുന്നു.
രാവിലെ പത്തു മണി വരെ കടയില്‍ നല്ല തിരക്കാണ്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ചില അധ്യാപകരും തങ്ങളുടെ പാദരക്ഷകളുടെ സംരക്ഷണാര്‍ത്ഥം ദിനേശനെ ആശ്രയിക്കുന്ന സമയമാണത്. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിക്കും കോളാണ്. കാരണം, അപ്പോള്‍ മാത്രമാണ് ആള്‍ക്കാര്‍ അയല്‍പക്കത്തേക്ക് നീങ്ങിത്തുടങ്ങുന്നത്.
ദിനേശന്‍ ഒരു കൊച്ചു കലാകാരന്‍ കൂടിയായിരുന്നു. തിരക്കൊഴിയുമ്പോള്‍ മറ്റു ജോലികളില്ലെങ്കില്‍ കവിതയെഴുത്തായിരുന്നു അയാളുടെ വിനോദം. ഒരുപാട് എഴുതുവാറുണ്ടെങ്കിലും അവയൊന്നും ഇന്നുവരെ അയാള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. എല്ലാം ചേര്‍ത്ത് ഒരു കവിതാസമാഹാരം എന്നതായിരുന്നു അയാളുടെ സ്വപ്നം.
ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ പതിവ് ജോലികളെല്ലാം കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു ദിനേശന്‍. കണ്ണുകളടച്ചു ചെറുതായൊന്നു മയങ്ങാന്‍ തുടങ്ങുമ്പോള്‍ "excuse me" എന്നൊരു പെണ്‍ശബ്ദം. ആലസ്യത്തില്‍ നിന്നുമുണര്‍ന്ന് അയാള്‍ പുറത്തേക്ക് നോക്കി. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി അതിസുന്ദരിയായ ഒരു നാടന്‍ പെണ്ണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നു. അവളുടെ വശ്യസൗന്ദര്യത്തില്‍ മതിമറന്ന അയാള്‍ സ്വയം മറന്നു. അയാള്‍ക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കനായില്ല.
"ഹലോ... എന്താ നോക്കുന്നത്? എന്റെ ഈ ചെരുപ്പിന്റെ front joint ഒന്നിളകി. ശരിയാക്കണം."
അയാള്‍ മായലോകത്തുനിന്നും ഇറങ്ങിവന്നതുപോലെ ചോദിച്ചു. :- "എന്താ.. എന്താ പറഞ്ഞത്?"
"എന്റെ ഈ ചെരുപ്പിന്റെ front joint ഇളകിപ്പോയി. ഒന്ന് ശരിയാക്കി തരുമോന്ന്... "
"ഓ ... അത്രേയുള്ളോ? ത... തരൂ..."
അയാള്‍ അത് വാങ്ങി. അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
"അതെ... എപ്പോ കിട്ടും? ഇപ്പോഴോ അതോ നാളെയോ? "
"നാ... നാളെത്തരാം"
"ok... bye..." അവള്‍ നടന്നുനീങ്ങി. ദൂരേക്ക് നടന്നു നീങ്ങുന്ന അവളെ ത്തന്നെ ദിനേശന്‍ വീണ്ടും നോക്കിയിരുന്നു. അവളുടെ കാര്‍ക്കൂന്തല്‍ കാറ്റത്ത് ഇളകിപ്പറക്കുന്നുണ്ടായിരുന്നു.
വികാരനിര്‍ഭരമായ ഈ രംഗങ്ങളെല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു. അത് വര്‍ക്കിയയിരുന്നു.
താനിപ്പോള്‍ മായലോകത്താണോ ദേവലോകത്താണോ അതോ ഭൂമിയില്‍ തന്നെയാണോ എന്ന് ആശ്ചര്യച്ചിരിക്കുന്ന ദിനേശന്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. അത് ലോട്ടറിക്കാരന്‍ പൈലിയായിരുന്നു.
"നാളെയാണ്...നാളെയാണ്, കേരള സൗഭാഗ്യ ...നറുക്കെടുപ്പ് നാളെയാണ്... ഇന്ന് പത്തു മുടക്കിയാല്‍ നാളെ ലക്ഷങ്ങള്‍ നിങ്ങളുടെ പിന്നാലെ..." അയാളുടെ loudspeaker ചിലച്ചുകൊണ്ടേയിരുന്നു.
"ദിനേശാ, ഡാ മോനെ ഒരെണ്ണം എടുക്കടാ ചെക്കാ.... നാളത്തെ നറുക്ക് നിനക്കാണെന്ന് എന്റെ മനസ്സ് പറയുന്നെടാ കുട്ടാ..."
"ഇല്ല പൈലിക്കാ... എനിക്കതിനുള്ള ഭാഗ്യമൊന്നുമില്ല. ഇക്ക പോവാന്‍ നോക്ക്. "
"ഉം. നിനക്ക് വേണ്ടങ്കില്‍ വേണ്ട. ഞാന്‍ പോയേക്കാം..." അയാള്‍ തന്റെ സഞ്ചരിക്കുന്ന ഓഫീസുമായി കടന്നുപോയി.
ദിനേശന്റെ രാവുകള്‍ ഉറക്കമില്ലാത്തതായിത്തീര്‍ന്നു. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി തന്റെ മുന്നില്‍ വന്നു നിന്ന സുന്ദരിയെക്കുറിച്ചു മാത്രമായി അയാളുടെ ചിന്ത. അവള്‍ എവിടെനിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ ഒരറിവുമില്ല. എന്നിട്ടും മനസ്സ് നിറയെ ആ സുന്ദരി മാത്രം. അയാളുടെ കാവ്യകോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ ഒരു കവിത പിറവിയെടുക്കാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. 'അജ്ഞാതസുന്ദരി' എന്നായിരുന്നു ആ കവിതയുടെ പേര്. അന്നുവരെ തന്റെ സര്‍ഗസൃഷ്ടികള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ദിനേശന്‍ , 'അജ്ഞാതസുന്ദരി' എന്ന കവിത തന്റെ മനസ്സിളക്കിയ ആ സുന്ദരിയുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.
ദിവാകരന്‍ വീണ്ടുമുണര്‍ന്നു. അന്നും പതിവുപോലെ തന്റെ പതിവുജോലികളെല്ലാം പതിവിലും നേരത്തെ തീര്‍ത്ത്, അവള്‍ക്കായ്, അവളുടെ ലൂണാര്‍ ചെരുപ്പുമായി ദിനേശന്‍ കാത്തിരുന്നു. സമയം മിനിട്ടുകളും മണിക്കൂറുകളുമായി കടന്നുപോയി. അവള്‍ വന്നില്ല. ദിവാകരന്‍ തലക്കുമുകളില്‍ വന്നു നിന്ന് ചിരിച്ചു. ഉച്ചയൂണിനു നേരമായി. എന്നിട്ടും അവള്‍ വന്നില്ല. ദിനേശന്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ദിവാകരന് വിടപറയാന്‍ സമയമടുത്തുകൊണ്ടിരുന്നു. കലാലയത്തില്‍ നാല് മണി മുഴങ്ങി. കൂട്ടത്തോടെ കുട്ടികളെല്ലാവരും പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും ദിനേശന്‍ പ്രതീക്ഷ കൈവിട്ടില്ല. സന്ധ്യ മയങ്ങിത്തുടങ്ങി. ദിനേശന് ക്ഷമ നശിച്ചു. പ്രതീക്ഷകള്‍ നശിച്ച് നിരാശനായി അയാള്‍ വീട്ടിലേക്ക് മടങ്ങി.
അന്ന് രാത്രിയിലും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളോട് തനിക്ക് പ്രണയമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് തുറന്നു പറയാനും അയാള്‍ തീരുമാനിച്ചു. വീണ്ടുമൊരു നാളെക്കായ് , നേരം പെട്ടെന്ന് പുലരണമേ എന്ന് പ്രാര്‍ത്ഥിച്ച് അയാള്‍ കിടന്നു.
വീണ്ടുമൊരു ദിനം. അന്നും തലേദിവസത്തെതുപോലെതന്നെയായിരുന്നു. അവള്‍ ആ വഴിക്ക് വന്നതേയില്ല.
മൂന്നാം ദിവസമായി. നെയ്തുകൂട്ടിയ പ്രതീക്ഷകളുമായി വീണ്ടുമയാള്‍ കാത്തിരുന്നു. സമയം കൊഴിയുന്നതല്ലാതെ അവള്‍ വന്നതേയില്ല. വൈകുന്നേരമടുത്തു. മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് രണ്ടു ദിവസ്സമായി. ക്ഷീണത്താല്‍ അയാള്‍ ഉറങ്ങിപ്പോയി.
"ചേട്ടാ, ഉറക്കമാണോ?"
ദിനേശന്‍ ഞെട്ടിയുണര്‍ന്നു. താന്‍ രണ്ടു ദിവസ്സമായി കാത്തിരുന്ന പെണ്‍കൊടി അതാ തനിക്ക് മുന്‍പില്‍ നില്‍ക്കുന്നു. കൂടെ രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു.
" എ .. എന്താ ?"
"ചേട്ടാ, രണ്ടു ദിവസ്സം മുന്‍പ് ഞാനൊരു ചെരുപ്പ് ശരിയാക്കാന്‍ തന്നിരുന്നു. അത് ശരിയായോ?"
"അ.. അതെ. ഇതല്ലേ? " അയാള്‍ ഒരു ചെരുപ്പ് കാണിച്ചുകൊണ്ട് ചോദിച്ചു.
"അതെ." അവള്‍ അത് വാങ്ങി കാലില്‍ ഇട്ടുനോക്കി.
"Thanks ചേട്ടാ... എത്രയായി?"
"ഏയ്... അതൊന്നും സാരമില്ല." സ്വന്തക്കാരോടെന്നപോലെ അയാള്‍ പറഞ്ഞു.
"സാരമില്ലെന്നോ? അതെന്താ ചേട്ടന് പൈസ വേണ്ടേ?" മൂവരും മുഖത്തോട് മുഖം നോക്കി.
"അ... അല്ലെങ്കില്‍ തന്നേക്ക്. പത്തു രൂപ. " അയാള്‍ എന്ത് പറയണമെന്നോര്‍ത്ത് വിമ്മിഷ്ട്ടപ്പെട്ടു.
അവള്‍ പത്തു രൂപയെടുത്ത് ദിനേശന് നേരെ നീട്ടി. അയാള്‍ അത് വാങ്ങിവെച്ചു. തിരിച്ച്, താനെഴുതിയ കവിത അവള്‍ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു :- "ഞാന്‍ എഴുതിയ കവിതയാ. വായിച്ചിട്ട് അഭിപ്രായം പറയണം."
"ഉവ്വോ ? എഴുത്തുകാരനും കൂടിയാണല്ലേ? എഴുത്തുകാരെ എനിക്ക് ഭയങ്കര ഇഷ്ടാ... ഇപ്പൊ വായിക്കാന്‍ സമയമില്ല. വായിച്ചിട്ട് നാളെ പറയാം. " അവള്‍ ചിരിച്ചുകൊണ്ട് കൂട്ടുകാരികാളുമൊത്ത് നടന്നുനീങ്ങി. ഈ സമയമത്രയും ഒരാള്‍ വെള്ളം വിഴുങ്ങുകയായിരുന്നു. വര്‍ക്കി.
ദിനേശന് ഒന്ന് തുള്ളിച്ചാടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എങ്കിലും അയാള്‍ സ്വയം control ചെയ്തു. അയാളുടെ മനസ്സില്‍ ചെറിയ ടെന്‍ഷനുമുണ്ടായിരുന്നു. തന്റെ കവിത വായിച്ചിട്ട് അവള്‍ എന്തു പറയുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍. അവള്‍ തനിക്കു ചെരുപ്പിന്റെ വിലയായി തന്ന ആ പത്തു രൂപനോട്ട് അയാള്‍ നിധിപോലെ സൂക്ഷിച്ചുവെച്ചു.
രണ്ടു ദിവസം കഴിഞ്ഞു. വീണ്ടുമൊരുനാള്‍. അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നും രാവിലെ ദിനേശന്‍ തന്റെ പതിവ് ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു.
"ദിനേശാ..." തന്റെ പെരെടുത്തുള്ള ആ വിളി കേട്ട് ദിനേശന്‍ തലയുയര്‍ത്തി നോക്കി.
അത് അവളായിരുന്നു. "ദിനേശാ, ഞാന്‍ കവിത വായിച്ചു. Amazing. Itz too romantic! Congratz dear... എനിക്കൊരുപാടിഷ്ടമായി. ഞാന്‍ എന്റെ പപ്പെനേം അമ്മേനേം അമ്മൂമ്മേനേം എല്ലാം വായിച്ചു കേള്‍പ്പിച്ചു. എല്ലാര്‍ക്കും ഇഷ്ട്ടായി. ഇനിയുമെഴുതണം ട്ടോ... ഇതാ എന്റെ വക ഒരു ചെറിയ സമ്മാനം."
അവള്‍ ഒരു റോസപ്പൂവ് അയാള്‍ക്ക് നേരെ നീട്ടി. ദിനേശന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അയാള്‍ വല്ലാതെ വികാരഭരിതനായി. അയാള്‍ ആ റോസാപുഷ്പം വാങ്ങി. എന്നിട്ട് തിരിച്ചു പറഞ്ഞു.
"Thanks... ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എന്താ കുട്ടിയുടെ പേര്?"
"എന്റെ പേര് ഊര്‍മിള. ഇവിടെ ഈ കോളേജില്‍ BA English First year നു പഠിക്കുന്നു."
"ഈ കോളെജിലോ? ഞാനും ഇവിടെയാ പഠിച്ചത്. "
"ഇവിടെയോ? എന്നിട്ട് ഈ ജോലി...? അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
"അതങ്ങനെയായിപ്പോയി. അതുപോട്ടെ... പി... പിന്നെ.. എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു."
"എന്താ ദിനേശാ?"
"അ.. അത് .. അതുപിന്നെ..." അയാള്‍ അയാളുടെ മനസ്സിലുള്ളത് തുറന്നുപറയാന്‍ തീരുമാനിച്ചെങ്കിലും അയാള്‍ക്ക് അത് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു.
"ഊര്‍മിളാ......"
ഉച്ചത്തിലുള്ള ആ വിളി കേട്ട് ഊര്‍മിള തിരിഞ്ഞുനോക്കി. എന്നിട്ട് ദിനെശനോടായി പറഞ്ഞു.
"ദിനേശാ ഞാന്‍ പോകുന്നു. അമ്പലത്തിലേക്കുള്ള വഴിയാണ്. ദിനേശന്‍ ഇനിയും എഴുതണം. bye..."
ദിനേശന്‍ എന്തെങ്കിലും പറയും മുന്‍പേ അവള്‍ റോഡിന്റെ മറുവശത്തേക്ക് ഓടിപ്പോയി. അവിടെയൊരു ചെറുപ്പക്കാരന്‍ ബൈക്കുമായി അവളെയും കാത്തു നില്‍പ്പുണ്ടായിരുന്നു. അവള്‍ അതില്‍ കയറി എങ്ങോട്ടോ പോയി.
ദിനേശന് കാര്യങ്ങളെല്ലാം മനസ്സിലായി. അയാളുടെ സകല പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് അസ്തമിച്ചു. തന്റെ കയ്യിലിരുന്ന റോസാപുഷ്പ്പത്തിനെ അയാള്‍ ദയനീയമായി നോക്കി. അതിനൊന്നും പറയുവാനുണ്ടായിരുന്നില്ല. അയാള്‍ പോട്ടിക്കരഞ്ഞു. അയാളുടെ ഒരു തുള്ളി കണ്ണുനീര്‍ ആ റോസ്സദളങ്ങളില്‍ വീണു. എല്ലാ നിയന്ത്രണങ്ങളും നശിച്ച അയാള്‍ ആ റോസ്സപുഷ്പ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു. അതൊരു പാണ്ടിലോറിയുടെ ചക്രത്തിന് ഇരയായി. അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല.അന്നവള്‍ ചെരുപ്പിന്റെ വിലയായി തന്ന പത്തു രൂപ നോട്ടെടുത്ത് നോക്കി. അതിലയാള്‍ അവളുടെ മുഖം കണ്ടു. അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു.
"നാളെയാണ്... നാളെയാണ്... കേരള സൗഭാഗ്യ നറുക്കെടുപ്പ് നാളെയാണ്..."
അപ്പോഴാണ് ലോട്ടറിക്കാരന്‍ പൈലി ആ വഴിക്ക് വന്നത്. അന്നുവരെ ലോട്ടറി എടുക്കാത്ത ദിനേശന്‍ മറ്റൊന്നുമാലോചിക്കാതെ ആ പത്തു രൂപ നോട്ട് പൈലിക്ക് നേരെ നീട്ടി.
"ഇന്ന് കാക്ക മലര്‍ന്നു പറക്കും... " പൈലി അമ്പരപ്പോടെ പറഞ്ഞു. ശേഷം പൈസ വാങ്ങി ലോട്ടറി കൊടുത്തിട്ട് അയാള്‍ തന്റെ ഡ്യൂട്ടി തുടര്‍ന്നു. ദിനേശന്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൊണ്ട് മുഖം മൂടി കുനിഞ്ഞിരുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന വര്‍ക്കിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.
അന്ന് വിരഹാര്‍ദ്രമായ രാത്രിയായിരുന്നു ദിനേശന്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്ത് അയാള്‍ വിങ്ങിപ്പൊട്ടി. അയാള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം...
ഇപ്പോള്‍ ഊര്‍മിള ദിനേശന്റെ ഭാര്യയാണ്. ഇടക്ക് നടന്നതിങ്ങനെ.....
നിരാശ കലര്‍ന്ന മനസ്സുമായി ദിനേശന്‍ അന്ന് പൈലിക്ക് കൊടുത്ത ആ പത്തുരൂപ നോട്ടു ദിനേശനെ ഒരു ഭാഗ്യതാരകമാക്കി. അയാള്‍ക്ക് ഇരുപതു ലക്ഷം രൂപ ലോട്ടറി അടിച്ചു. അറിയാതെ കടന്നുവന്ന ഭാഗ്യദേവത ദിനേശന്റെ ജീവിതമാകെ മാറ്റിമറിച്ചു. അയാള്‍ കടങ്ങളെല്ലാം വീട്ടി. MBA ബിരുദമെടുത്തു. അതിലയാള്‍ ഒന്നാമനായി പാസ്സായി. സ്വന്തമായി business ചെയ്തു തുടങ്ങിയ അയാള്‍ ഉയരങ്ങളിലെത്തി. അപ്പോഴും അയാളുടെ മനസ്സില്‍ ഊര്‍മിള ഉണ്ടായിരുന്നു. പ്രതീക്ഷ കൈവെടിയാതെ അയാള്‍ അവളെപ്പറ്റി അന്വേഷിച്ചു. അന്ന് അവളുമായി ബൈക്കില്‍ വന്ന ആ ചെറുപ്പക്കാരന്‍ അവളുടെ ഇളയ സഹോദരനാണെന്ന് അയാള്‍ അറിഞ്ഞു. പിന്നെ ആലോചിച്ചു നില്‍ക്കാതെ അയാള്‍ അവളെ വിവാഹമാലോചിച്ചു ചെന്നു. സത്യസന്ധതയും സ്ഥിരോത്സാഹവും ഒപ്പം ഭാഗ്യവും കൊണ്ട് ഉയരങ്ങളിലെത്തിയ ദിനേശനെ അവളുടെ പിതാവ് മാറോടു ചേര്‍ത്ത് അഭിനന്ദിച്ചു. ഒപ്പം സ്വന്തം മകളെ ദിനേശന്റെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ദിനേശന്റെ പഴയ കടയുടെ സ്ഥാനത്ത് ഒരു shopping complex പ്രവര്‍ത്തിക്കുന്നു. അവിടെ അയാള്‍ തുടങ്ങിയ വിശാലമായ ഒരു ചെരുപ്പ് കടയുടെ salesman ആയി തന്റെ അയല്‍ക്കാരനായിരുന്ന വര്‍ക്കിയെ നിയമിക്കാനും ദിനേശന്‍ മറന്നില്ല.
വാശിയായിരുന്നു അയാള്‍ക്ക്. ജീവിതത്തോടുള്ള വാശി. അതിനുവേണ്ടി അയാള്‍ കാലത്തിനെയും ചുറ്റുപാടിനെയും മറന്നു. ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന സത്യം ഉറക്കെപ്പറയാതെ തന്നെ അത് സമൂഹത്തിന് കാട്ടിക്കൊടുത്തുകൊണ്ടിരുന്നു. നേരിട്ടറിയാവുന്ന ചിലര്‍ അയാളെ കളിയാക്കി കടന്നുപോയി. മറ്റുചിലര്‍ മാറിനിന്ന് അടക്കം പറഞ്ഞു. ചിലരാകട്ടെ, അയാളെ ഉപദേശിക്കാന്‍ രംഗത്തെത്തിയെങ്കിലും വാക്കുകളുടെ stock തീര്‍ന്നപ്പോള്‍ സ്ഥലം വിട്ടു. അപ്പോഴും മറ്റൊന്നുമാലോചിക്കാതെ ദിനേശന്‍ അയാളുടെ പണി തുടര്‍ന്നു കൊണ്ടേയിരുന്നു... കാരണം അത്താഴത്തിനു മുട്ട് വരാതെ നോക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമായിരുന്നു...
ക്യാംപസിലെ സുന്ദരികളും സുന്ദരന്മാരും ദിനേശന്റെ സ്ഥിരം customers ആയിരുന്നു. സുന്ദരിമാരുടെ പിറകെ നടന്നു ചെരുപ്പ് തേഞ്ഞ ചില സുന്ദരന്മാരുടെയും, സുന്ദരന്മാര്‍ക്ക് പിടി കൊടുക്കാതെ ഓടിമാറിക്കൊണ്ടിരുന്ന ചില സുന്ദരിമാരുടെയും ചെരുപ്പുകള്‍ ദിനേശന്റെ കീശക്ക് കനം കൂട്ടിക്കൊണ്ടിരുന്നു. ഒരിക്കല്‍ ദിനേശന്റെ സ്വന്തം class teacher ആയിരുന്ന വാറുണ്ണി സാര്‍ ആ വഴിക്ക് വന്നു. ചെരുപ്പിന്റെ കീറിയ 'വാര്‍' ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം.
"ഹല്ലാ, ആരിത്? ദിനേശനോ ? " വന്നപാടെ അദ്ദേഹം ഒരു ചോദ്യം തൊടുത്തുവിട്ടു.
"അല്ല. ദിനേശന്‍, BSC.Physics." അയാള്‍ വിട്ടുകൊടുത്തില്ല.
വാറുണ്ണിക്ക് പിന്നെ വാക്കുകളുണ്ടയിരുന്നില്ല.
നാട്ടില്‍ കാലില്ലാത്തവരുടെ എണ്ണം തീരെ കുറവായതിനാലും, കാലുള്ളവര്‍ക്ക് ചെരുപ്പിന്റെ maintanance പ്രശ്നം വളരെ കൂടിയിരുന്നതിനാലും ദിനേശന്റെ കുടുംബത്തിന് അല്ലലില്ലാതെ കഴിയാന്‍ കഴിയുന്നു എന്ന് വേണം പറയാന്‍.
ദിനേശന്റെ വര്‍ക്കിനോടുള്ള commitment എടുത്തുപറയേണ്ട ഒന്നാണ്. ആത്മാര്‍ഥതയും സത്യസന്ധതയും ദിനേശന്റെ കൈമുതലായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ പാരമ്പര്യത്തിന്റെ തനിമ ജനഹൃദയങ്ങളെ ഒന്നാകെ അയാളിലേക്ക് അടുപ്പിച്ചു. അതുമൂലം അയാള്‍ക്ക് ഒരു ശത്രുവും ജനിച്ചു. അയാളുടെ അയല്‍ക്കാരന്‍ വര്‍ക്കിയായിരുന്നു ആ ശത്രു. ജോലിസ്ഥലത്തും ദിനേശന്റെ അയല്‍ക്കാരനായിരുന്നു വര്‍ക്കി. ശത്രുത അയാളുടെ കണ്ണുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം ഒരു stund നടത്താനുള്ള ത്രാണിയൊന്നും വര്‍ക്കിക്കുണ്ടയിരുന്നില്ല. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിയുടെ മുഖത്തെ expression ഒന്നു കാണേണ്ടതാണ്. ശോകവും ശത്രുതയും അസ്സൂയയുമെല്ലാം ഒരുമിച്ചു ആ മുഖത്ത് ജനിക്കും. പിന്നെയൊരു കരച്ചിലാണ്. ശേഷം കടയും പൂട്ടി ഒറ്റ മടക്കം. അതായിരുന്നു വര്‍ക്കി.
ദിനെശനിപ്പോള്‍ ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായിതീര്‍ന്നിരിക്കുന്നു. തങ്ങളുടെ ചെരുപ്പിന് എന്തു കേടുപാടുകളുണ്ടായാലും ഏവരും ആദ്യമോര്‍ക്കുന്നത് ദിനേശനെയായിരുന്നു.
രാവിലെ പത്തു മണി വരെ കടയില്‍ നല്ല തിരക്കാണ്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ചില അധ്യാപകരും തങ്ങളുടെ പാദരക്ഷകളുടെ സംരക്ഷണാര്‍ത്ഥം ദിനേശനെ ആശ്രയിക്കുന്ന സമയമാണത്. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിക്കും കോളാണ്. കാരണം, അപ്പോള്‍ മാത്രമാണ് ആള്‍ക്കാര്‍ അയല്‍പക്കത്തേക്ക് നീങ്ങിത്തുടങ്ങുന്നത്.
ദിനേശന്‍ ഒരു കൊച്ചു കലാകാരന്‍ കൂടിയായിരുന്നു. തിരക്കൊഴിയുമ്പോള്‍ മറ്റു ജോലികളില്ലെങ്കില്‍ കവിതയെഴുത്തായിരുന്നു അയാളുടെ വിനോദം. ഒരുപാട് എഴുതുവാറുണ്ടെങ്കിലും അവയൊന്നും ഇന്നുവരെ അയാള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. എല്ലാം ചേര്‍ത്ത് ഒരു കവിതാസമാഹാരം എന്നതായിരുന്നു അയാളുടെ സ്വപ്നം.
ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ പതിവ് ജോലികളെല്ലാം കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു ദിനേശന്‍. കണ്ണുകളടച്ചു ചെറുതായൊന്നു മയങ്ങാന്‍ തുടങ്ങുമ്പോള്‍ "excuse me" എന്നൊരു പെണ്‍ശബ്ദം. ആലസ്യത്തില്‍ നിന്നുമുണര്‍ന്ന് അയാള്‍ പുറത്തേക്ക് നോക്കി. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി അതിസുന്ദരിയായ ഒരു നാടന്‍ പെണ്ണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നു. അവളുടെ വശ്യസൗന്ദര്യത്തില്‍ മതിമറന്ന അയാള്‍ സ്വയം മറന്നു. അയാള്‍ക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കനായില്ല.
"ഹലോ... എന്താ നോക്കുന്നത്? എന്റെ ഈ ചെരുപ്പിന്റെ front joint ഒന്നിളകി. ശരിയാക്കണം."
അയാള്‍ മായലോകത്തുനിന്നും ഇറങ്ങിവന്നതുപോലെ ചോദിച്ചു. :- "എന്താ.. എന്താ പറഞ്ഞത്?"
"എന്റെ ഈ ചെരുപ്പിന്റെ front joint ഇളകിപ്പോയി. ഒന്ന് ശരിയാക്കി തരുമോന്ന്... "
"ഓ ... അത്രേയുള്ളോ? ത... തരൂ..."
അയാള്‍ അത് വാങ്ങി. അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
"അതെ... എപ്പോ കിട്ടും? ഇപ്പോഴോ അതോ നാളെയോ? "
"നാ... നാളെത്തരാം"
"ok... bye..." അവള്‍ നടന്നുനീങ്ങി. ദൂരേക്ക് നടന്നു നീങ്ങുന്ന അവളെ ത്തന്നെ ദിനേശന്‍ വീണ്ടും നോക്കിയിരുന്നു. അവളുടെ കാര്‍ക്കൂന്തല്‍ കാറ്റത്ത് ഇളകിപ്പറക്കുന്നുണ്ടായിരുന്നു.
വികാരനിര്‍ഭരമായ ഈ രംഗങ്ങളെല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു. അത് വര്‍ക്കിയയിരുന്നു.
താനിപ്പോള്‍ മായലോകത്താണോ ദേവലോകത്താണോ അതോ ഭൂമിയില്‍ തന്നെയാണോ എന്ന് ആശ്ചര്യച്ചിരിക്കുന്ന ദിനേശന്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. അത് ലോട്ടറിക്കാരന്‍ പൈലിയായിരുന്നു.
"നാളെയാണ്...നാളെയാണ്, കേരള സൗഭാഗ്യ ...നറുക്കെടുപ്പ് നാളെയാണ്... ഇന്ന് പത്തു മുടക്കിയാല്‍ നാളെ ലക്ഷങ്ങള്‍ നിങ്ങളുടെ പിന്നാലെ..." അയാളുടെ loudspeaker ചിലച്ചുകൊണ്ടേയിരുന്നു.
"ദിനേശാ, ഡാ മോനെ ഒരെണ്ണം എടുക്കടാ ചെക്കാ.... നാളത്തെ നറുക്ക് നിനക്കാണെന്ന് എന്റെ മനസ്സ് പറയുന്നെടാ കുട്ടാ..."
"ഇല്ല പൈലിക്കാ... എനിക്കതിനുള്ള ഭാഗ്യമൊന്നുമില്ല. ഇക്ക പോവാന്‍ നോക്ക്. "
"ഉം. നിനക്ക് വേണ്ടങ്കില്‍ വേണ്ട. ഞാന്‍ പോയേക്കാം..." അയാള്‍ തന്റെ സഞ്ചരിക്കുന്ന ഓഫീസുമായി കടന്നുപോയി.
ദിനേശന്റെ രാവുകള്‍ ഉറക്കമില്ലാത്തതായിത്തീര്‍ന്നു. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി തന്റെ മുന്നില്‍ വന്നു നിന്ന സുന്ദരിയെക്കുറിച്ചു മാത്രമായി അയാളുടെ ചിന്ത. അവള്‍ എവിടെനിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ ഒരറിവുമില്ല. എന്നിട്ടും മനസ്സ് നിറയെ ആ സുന്ദരി മാത്രം. അയാളുടെ കാവ്യകോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ ഒരു കവിത പിറവിയെടുക്കാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. 'അജ്ഞാതസുന്ദരി' എന്നായിരുന്നു ആ കവിതയുടെ പേര്. അന്നുവരെ തന്റെ സര്‍ഗസൃഷ്ടികള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ദിനേശന്‍ , 'അജ്ഞാതസുന്ദരി' എന്ന കവിത തന്റെ മനസ്സിളക്കിയ ആ സുന്ദരിയുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.
ദിവാകരന്‍ വീണ്ടുമുണര്‍ന്നു. അന്നും പതിവുപോലെ തന്റെ പതിവുജോലികളെല്ലാം പതിവിലും നേരത്തെ തീര്‍ത്ത്, അവള്‍ക്കായ്, അവളുടെ ലൂണാര്‍ ചെരുപ്പുമായി ദിനേശന്‍ കാത്തിരുന്നു. സമയം മിനിട്ടുകളും മണിക്കൂറുകളുമായി കടന്നുപോയി. അവള്‍ വന്നില്ല. ദിവാകരന്‍ തലക്കുമുകളില്‍ വന്നു നിന്ന് ചിരിച്ചു. ഉച്ചയൂണിനു നേരമായി. എന്നിട്ടും അവള്‍ വന്നില്ല. ദിനേശന്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ദിവാകരന് വിടപറയാന്‍ സമയമടുത്തുകൊണ്ടിരുന്നു. കലാലയത്തില്‍ നാല് മണി മുഴങ്ങി. കൂട്ടത്തോടെ കുട്ടികളെല്ലാവരും പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും ദിനേശന്‍ പ്രതീക്ഷ കൈവിട്ടില്ല. സന്ധ്യ മയങ്ങിത്തുടങ്ങി. ദിനേശന് ക്ഷമ നശിച്ചു. പ്രതീക്ഷകള്‍ നശിച്ച് നിരാശനായി അയാള്‍ വീട്ടിലേക്ക് മടങ്ങി.
അന്ന് രാത്രിയിലും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളോട് തനിക്ക് പ്രണയമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് തുറന്നു പറയാനും അയാള്‍ തീരുമാനിച്ചു. വീണ്ടുമൊരു നാളെക്കായ് , നേരം പെട്ടെന്ന് പുലരണമേ എന്ന് പ്രാര്‍ത്ഥിച്ച് അയാള്‍ കിടന്നു.
വീണ്ടുമൊരു ദിനം. അന്നും തലേദിവസത്തെതുപോലെതന്നെയായിരുന്നു. അവള്‍ ആ വഴിക്ക് വന്നതേയില്ല.
മൂന്നാം ദിവസമായി. നെയ്തുകൂട്ടിയ പ്രതീക്ഷകളുമായി വീണ്ടുമയാള്‍ കാത്തിരുന്നു. സമയം കൊഴിയുന്നതല്ലാതെ അവള്‍ വന്നതേയില്ല. വൈകുന്നേരമടുത്തു. മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് രണ്ടു ദിവസ്സമായി. ക്ഷീണത്താല്‍ അയാള്‍ ഉറങ്ങിപ്പോയി.
"ചേട്ടാ, ഉറക്കമാണോ?"
ദിനേശന്‍ ഞെട്ടിയുണര്‍ന്നു. താന്‍ രണ്ടു ദിവസ്സമായി കാത്തിരുന്ന പെണ്‍കൊടി അതാ തനിക്ക് മുന്‍പില്‍ നില്‍ക്കുന്നു. കൂടെ രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു.
" എ .. എന്താ ?"
"ചേട്ടാ, രണ്ടു ദിവസ്സം മുന്‍പ് ഞാനൊരു ചെരുപ്പ് ശരിയാക്കാന്‍ തന്നിരുന്നു. അത് ശരിയായോ?"
"അ.. അതെ. ഇതല്ലേ? " അയാള്‍ ഒരു ചെരുപ്പ് കാണിച്ചുകൊണ്ട് ചോദിച്ചു.
"അതെ." അവള്‍ അത് വാങ്ങി കാലില്‍ ഇട്ടുനോക്കി.
"Thanks ചേട്ടാ... എത്രയായി?"
"ഏയ്... അതൊന്നും സാരമില്ല." സ്വന്തക്കാരോടെന്നപോലെ അയാള്‍ പറഞ്ഞു.
"സാരമില്ലെന്നോ? അതെന്താ ചേട്ടന് പൈസ വേണ്ടേ?" മൂവരും മുഖത്തോട് മുഖം നോക്കി.
"അ... അല്ലെങ്കില്‍ തന്നേക്ക്. പത്തു രൂപ. " അയാള്‍ എന്ത് പറയണമെന്നോര്‍ത്ത് വിമ്മിഷ്ട്ടപ്പെട്ടു.
അവള്‍ പത്തു രൂപയെടുത്ത് ദിനേശന് നേരെ നീട്ടി. അയാള്‍ അത് വാങ്ങിവെച്ചു. തിരിച്ച്, താനെഴുതിയ കവിത അവള്‍ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു :- "ഞാന്‍ എഴുതിയ കവിതയാ. വായിച്ചിട്ട് അഭിപ്രായം പറയണം."
"ഉവ്വോ ? എഴുത്തുകാരനും കൂടിയാണല്ലേ? എഴുത്തുകാരെ എനിക്ക് ഭയങ്കര ഇഷ്ടാ... ഇപ്പൊ വായിക്കാന്‍ സമയമില്ല. വായിച്ചിട്ട് നാളെ പറയാം. " അവള്‍ ചിരിച്ചുകൊണ്ട് കൂട്ടുകാരികാളുമൊത്ത് നടന്നുനീങ്ങി. ഈ സമയമത്രയും ഒരാള്‍ വെള്ളം വിഴുങ്ങുകയായിരുന്നു. വര്‍ക്കി.
ദിനേശന് ഒന്ന് തുള്ളിച്ചാടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എങ്കിലും അയാള്‍ സ്വയം control ചെയ്തു. അയാളുടെ മനസ്സില്‍ ചെറിയ ടെന്‍ഷനുമുണ്ടായിരുന്നു. തന്റെ കവിത വായിച്ചിട്ട് അവള്‍ എന്തു പറയുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍. അവള്‍ തനിക്കു ചെരുപ്പിന്റെ വിലയായി തന്ന ആ പത്തു രൂപനോട്ട് അയാള്‍ നിധിപോലെ സൂക്ഷിച്ചുവെച്ചു.
രണ്ടു ദിവസം കഴിഞ്ഞു. വീണ്ടുമൊരുനാള്‍. അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നും രാവിലെ ദിനേശന്‍ തന്റെ പതിവ് ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു.
"ദിനേശാ..." തന്റെ പെരെടുത്തുള്ള ആ വിളി കേട്ട് ദിനേശന്‍ തലയുയര്‍ത്തി നോക്കി.
അത് അവളായിരുന്നു. "ദിനേശാ, ഞാന്‍ കവിത വായിച്ചു. Amazing. Itz too romantic! Congratz dear... എനിക്കൊരുപാടിഷ്ടമായി. ഞാന്‍ എന്റെ പപ്പെനേം അമ്മേനേം അമ്മൂമ്മേനേം എല്ലാം വായിച്ചു കേള്‍പ്പിച്ചു. എല്ലാര്‍ക്കും ഇഷ്ട്ടായി. ഇനിയുമെഴുതണം ട്ടോ... ഇതാ എന്റെ വക ഒരു ചെറിയ സമ്മാനം."
അവള്‍ ഒരു റോസപ്പൂവ് അയാള്‍ക്ക് നേരെ നീട്ടി. ദിനേശന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അയാള്‍ വല്ലാതെ വികാരഭരിതനായി. അയാള്‍ ആ റോസാപുഷ്പം വാങ്ങി. എന്നിട്ട് തിരിച്ചു പറഞ്ഞു.
"Thanks... ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എന്താ കുട്ടിയുടെ പേര്?"
"എന്റെ പേര് ഊര്‍മിള. ഇവിടെ ഈ കോളേജില്‍ BA English First year നു പഠിക്കുന്നു."
"ഈ കോളെജിലോ? ഞാനും ഇവിടെയാ പഠിച്ചത്. "
"ഇവിടെയോ? എന്നിട്ട് ഈ ജോലി...? അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
"അതങ്ങനെയായിപ്പോയി. അതുപോട്ടെ... പി... പിന്നെ.. എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു."
"എന്താ ദിനേശാ?"
"അ.. അത് .. അതുപിന്നെ..." അയാള്‍ അയാളുടെ മനസ്സിലുള്ളത് തുറന്നുപറയാന്‍ തീരുമാനിച്ചെങ്കിലും അയാള്‍ക്ക് അത് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു.
"ഊര്‍മിളാ......"
ഉച്ചത്തിലുള്ള ആ വിളി കേട്ട് ഊര്‍മിള തിരിഞ്ഞുനോക്കി. എന്നിട്ട് ദിനെശനോടായി പറഞ്ഞു.
"ദിനേശാ ഞാന്‍ പോകുന്നു. അമ്പലത്തിലേക്കുള്ള വഴിയാണ്. ദിനേശന്‍ ഇനിയും എഴുതണം. bye..."
ദിനേശന്‍ എന്തെങ്കിലും പറയും മുന്‍പേ അവള്‍ റോഡിന്റെ മറുവശത്തേക്ക് ഓടിപ്പോയി. അവിടെയൊരു ചെറുപ്പക്കാരന്‍ ബൈക്കുമായി അവളെയും കാത്തു നില്‍പ്പുണ്ടായിരുന്നു. അവള്‍ അതില്‍ കയറി എങ്ങോട്ടോ പോയി.
ദിനേശന് കാര്യങ്ങളെല്ലാം മനസ്സിലായി. അയാളുടെ സകല പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് അസ്തമിച്ചു. തന്റെ കയ്യിലിരുന്ന റോസാപുഷ്പ്പത്തിനെ അയാള്‍ ദയനീയമായി നോക്കി. അതിനൊന്നും പറയുവാനുണ്ടായിരുന്നില്ല. അയാള്‍ പോട്ടിക്കരഞ്ഞു. അയാളുടെ ഒരു തുള്ളി കണ്ണുനീര്‍ ആ റോസ്സദളങ്ങളില്‍ വീണു. എല്ലാ നിയന്ത്രണങ്ങളും നശിച്ച അയാള്‍ ആ റോസ്സപുഷ്പ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു. അതൊരു പാണ്ടിലോറിയുടെ ചക്രത്തിന് ഇരയായി. അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല.അന്നവള്‍ ചെരുപ്പിന്റെ വിലയായി തന്ന പത്തു രൂപ നോട്ടെടുത്ത് നോക്കി. അതിലയാള്‍ അവളുടെ മുഖം കണ്ടു. അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു.
"നാളെയാണ്... നാളെയാണ്... കേരള സൗഭാഗ്യ നറുക്കെടുപ്പ് നാളെയാണ്..."
അപ്പോഴാണ് ലോട്ടറിക്കാരന്‍ പൈലി ആ വഴിക്ക് വന്നത്. അന്നുവരെ ലോട്ടറി എടുക്കാത്ത ദിനേശന്‍ മറ്റൊന്നുമാലോചിക്കാതെ ആ പത്തു രൂപ നോട്ട് പൈലിക്ക് നേരെ നീട്ടി.
"ഇന്ന് കാക്ക മലര്‍ന്നു പറക്കും... " പൈലി അമ്പരപ്പോടെ പറഞ്ഞു. ശേഷം പൈസ വാങ്ങി ലോട്ടറി കൊടുത്തിട്ട് അയാള്‍ തന്റെ ഡ്യൂട്ടി തുടര്‍ന്നു. ദിനേശന്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൊണ്ട് മുഖം മൂടി കുനിഞ്ഞിരുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന വര്‍ക്കിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.
അന്ന് വിരഹാര്‍ദ്രമായ രാത്രിയായിരുന്നു ദിനേശന്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്ത് അയാള്‍ വിങ്ങിപ്പൊട്ടി. അയാള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം...
ഇപ്പോള്‍ ഊര്‍മിള ദിനേശന്റെ ഭാര്യയാണ്. ഇടക്ക് നടന്നതിങ്ങനെ.....
നിരാശ കലര്‍ന്ന മനസ്സുമായി ദിനേശന്‍ അന്ന് പൈലിക്ക് കൊടുത്ത ആ പത്തുരൂപ നോട്ടു ദിനേശനെ ഒരു ഭാഗ്യതാരകമാക്കി. അയാള്‍ക്ക് ഇരുപതു ലക്ഷം രൂപ ലോട്ടറി അടിച്ചു. അറിയാതെ കടന്നുവന്ന ഭാഗ്യദേവത ദിനേശന്റെ ജീവിതമാകെ മാറ്റിമറിച്ചു. അയാള്‍ കടങ്ങളെല്ലാം വീട്ടി. MBA ബിരുദമെടുത്തു. അതിലയാള്‍ ഒന്നാമനായി പാസ്സായി. സ്വന്തമായി business ചെയ്തു തുടങ്ങിയ അയാള്‍ ഉയരങ്ങളിലെത്തി. അപ്പോഴും അയാളുടെ മനസ്സില്‍ ഊര്‍മിള ഉണ്ടായിരുന്നു. പ്രതീക്ഷ കൈവെടിയാതെ അയാള്‍ അവളെപ്പറ്റി അന്വേഷിച്ചു. അന്ന് അവളുമായി ബൈക്കില്‍ വന്ന ആ ചെറുപ്പക്കാരന്‍ അവളുടെ ഇളയ സഹോദരനാണെന്ന് അയാള്‍ അറിഞ്ഞു. പിന്നെ ആലോചിച്ചു നില്‍ക്കാതെ അയാള്‍ അവളെ വിവാഹമാലോചിച്ചു ചെന്നു. സത്യസന്ധതയും സ്ഥിരോത്സാഹവും ഒപ്പം ഭാഗ്യവും കൊണ്ട് ഉയരങ്ങളിലെത്തിയ ദിനേശനെ അവളുടെ പിതാവ് മാറോടു ചേര്‍ത്ത് അഭിനന്ദിച്ചു. ഒപ്പം സ്വന്തം മകളെ ദിനേശന്റെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ദിനേശന്റെ പഴയ കടയുടെ സ്ഥാനത്ത് ഒരു shopping complex പ്രവര്‍ത്തിക്കുന്നു. അവിടെ അയാള്‍ തുടങ്ങിയ വിശാലമായ ഒരു ചെരുപ്പ് കടയുടെ salesman ആയി തന്റെ അയല്‍ക്കാരനായിരുന്ന വര്‍ക്കിയെ നിയമിക്കാനും ദിനേശന്‍ മറന്നില്ല.
2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
ജീവിതം തേടി...
"ഹരിക്കുട്ടന്‍ ". അതാണയാളുടെ പേര്. സല്‍സ്വഭാവിയായ യുവാവ്. അയാളുടെ അമ്മ ഒരു നിത്യരോഗിയായിരുന്നു. ഹരിയുടെ ചെറുപ്രായത്തില്‍ തന്നെ അവന്റെ അച്ഛന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു. രോഗിയായ അമ്മക്ക് തണലായി ഹരിക്കുട്ടന്‍ എന്ന കുട്ടേട്ടനും അയാളുടെ കുഞ്ഞുപെങ്ങളും മാത്രം. അവളിപ്പോള്‍ പഠനം മതിയാക്കി അമ്മക്കൊരാശ്രയമായി വീട്ടില്‍ തന്നെയാണ്. സേലത്തുള്ള അമ്മാവന്‍ മാസം തോറും അയച്ചു കൊടുക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ മൂവര്‍ കുടുംബത്തിന്റെ ആശ്രയം.
കുഞ്ഞുപെങ്ങള്‍ കുട്ടേട്ടന് എന്നുമൊരു പ്രോത്സാഹനമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖമുള്ള അവളെ കാണുമ്പോള്‍ ആരുടെ ദുഃഖവും മാഞ്ഞുപോകുമായിരുന്നു... കുട്ടേട്ടന്‍ നാട്ടില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു വര്‍ഷം ബംഗ്ലൂരില്‍ ആയിരുന്നു. അതിനും അമ്മാവനാണ് സഹായിച്ചത്. ഡിഗ്രി പഠനത്തിനാണ് പോയതെങ്കിലും സാമ്പത്തിക ബാധ്യത മൂലം അയാള്‍ക്കതു മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഒരു വര്‍ഷം മുന്‍പ് തന്നെ പഠനം മതിയാക്കി അയാള്‍ നാട്ടില്‍ തിരിച്ചെത്തി. ഹരിക്ക് നാട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ തന്നെ എല്ലാം സ്വയം ഉള്ളില്‍ ഒതുക്കുകയായിരുന്നു പതിവ്.
ബാംഗ്ലൂരില്‍ നിന്നും മടങ്ങിയെത്തിയ ശേഷം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു വശത്ത് നിത്യരോഗിയായ അമ്മ. മറുവശത്ത് കുഞ്ഞുപെങ്ങള്‍. കുട്ടേട്ടന്റെ ജീവിതം ദുരൂഹതകള്‍ക്കിടയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. അതിനു തെളിവുകളായിരുന്നു മാസത്തില്‍ രണ്ടുതവണ ബംഗ്ലൂരില്‍ നിന്നുമുള്ള കത്തുകള്‍. അവ ഹിന്ദിയിലുള്ളതായിരുന്നു. ബാംഗ്ലൂര്‍ അധോലോകം കുട്ടേട്ടനെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയതിന്റെ അടയാളങ്ങള്‍. കത്തുകളെക്കുറിച്ചുള്ള പെങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവ തന്റെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ അയക്കുന്നതാനെന്നയിരുന്നു കുട്ടേട്ടന്റെ മറുപടി.
തന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ എന്ന് താന്‍ കരുതിയിരുന്നവര്‍ തന്നെയാണ് തന്നെ ചതിച്ചതെന്നു ഹരി ഉറച്ചുവിശ്വസിക്കുന്നു. അവരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതും ഹരി ഇപ്പോള്‍ ഓര്‍ക്കുന്നു. അതേ ഭീഷണികള്‍ ഇപ്പോള്‍ കത്തുകളിലൂടെയും വന്നുകൊണ്ടിരിക്കുന്നു.
" എത്രയും വേഗം ഇവിടേയ്ക്ക് തിരിച്ചുവരിക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടേക്ക് വരേണ്ടിവരും."
അതായിരുന്നു അവസാന കത്തിലെ മുന്നറിയിപ്പ്.
കുട്ടേട്ടന്റെ രാവുകള്‍ പലതും ഉറക്കമില്ലാത്തതായിരുന്നു . ഭാവിചിന്തകളായിരുന്നു അയാളുടെ മനസ്സുനിറയെ... മനുഷ്യത്വം മറന്ന് ഭീകര വാദത്തിന്റെ വിഷം സ്വയം കുത്തിവെക്കാന്‍ അയാള്‍ക്ക് മടിയായിരുന്നു. ചില നേരങ്ങളില്‍ അയാള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. പക്ഷെ താന്‍ മരിച്ചാല്‍ തന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും മറ്റാരുണ്ട് തുണ? അമ്മാവന്റെ തുച്ഛമായ വരുമാനം കൊണ്ട് എത്രനാള്‍ ജീവിക്കും? കുഞ്ഞുപെങ്ങളുടെ ഭാവി? അമ്മയുടെ രോഗശാന്തി? ഹരിയുടെ മുന്‍പില്‍ എല്ലാം ചോദ്യ ചിഹ്നങ്ങളായിരുന്നു.
മനസ്സിന്റെ കണക്കുപുസ്തകം തുറന്നു കൂട്ടലും കുറയ്ക്കലും നടത്തി വരും വരാഴികകള്‍ എണ്ണിതിട്ടപ്പെടുത്തി അവസാനം അയാള്‍ ഒരു തീരുമാനത്തിലെത്തി. ബാംഗ്ലുരിലേക്ക് മടങ്ങുക. പറ്റുമെങ്കില്‍ അതിലൂടെ കുറെ പണമുണ്ടാക്കി അമ്മക്ക് അയച്ചു കൊടുക്കുക. അയാള്‍ രണ്ടും കല്‍പ്പിച്ചു ഒരു തീരുമാനമെടുത്തു. ഒരു രാത്രി കൂടി വിടപറഞ്ഞു. ആ പ്രഭാതത്തില്‍ കുട്ടേട്ടന്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നിരുന്നു. അവര്‍ ഉറങ്ങുകയായിരുന്നു. എങ്കിലും സ്വന്തം മക്കളോടുള്ള അനിര്‍വചനീയമായ സ്നേഹം ആ മുഖത്ത് തുളുമ്പിനില്‍ക്കുന്നത് അയാള്‍ കണ്ടു. അയാളുടെ ഹൃദയം വിങ്ങിപ്പൊട്ടി. അയാള്‍ പൊട്ടിക്കരഞ്ഞു.
"എന്താ കുട്ടേട്ടാ? എന്തിനാ കരയുന്നത്? " കുഞ്ഞുപെങ്ങള്‍ ആശ്ചര്യത്തോടെ ചോദിച്ചു...
"ഒന്നുമില്ല മോളെ... മോള് അമ്മയെ നല്ലതുപോലെ നോക്കണം. ഈ കുട്ടേട്ടന്‍ നാളെ ബാംഗ്ലുരിലേക്ക് മടങ്ങുകയാണ്. "
"എന്താ മോനെ നീ ഈ പറയുന്നത്? ഇനിയും ബംഗ്ലുരിലെക്കോ? "
അത് അമ്മയായിരുന്നു. അവരുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.
"അതെ അമ്മേ ... ഞാന്‍ തിരികെപ്പോവുകയാണ്. എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ പോകുന്നത്. അവിടെ പട്ടാളത്തില്‍ ഒരു ജോലി ശരിയാക്കിതരാമെന്ന് എന്റെ ഒരു സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. അത് ശരിയായാല്‍ പിന്നെ എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും സുഖമായി ജീവിക്കാനുള്ള തുക ഞാന്‍ കണ്ടെത്തും. അമ്മ എന്നെ പോകാന്‍ അനുവദിക്കണം. "
"കുട്ടേട്ടാ.... ഏട്ടന്‍ പോയാല്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട്? "
"നിങ്ങള്‍ക്ക് ... നിങ്ങള്‍ക്കിനി ദൈവമുണ്ട് . അദ്ദേഹം നിങ്ങളെ കൈവെടിയില്ല ... മോള് ധൈര്യമായിരിക്ക് ... ഈ ഏട്ടന്‍ വല്യ ഒരു പട്ടാളക്കാരനായി തിരിച്ചുവരും. മോള് നോക്കിക്കോ..."
കുട്ടേട്ടന്‍ തന്റെ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയാള്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നു. അമ്മയുടെ നെറ്റിയില്‍ ചുംബിച്ചു. അമ്മയുടെ കണ്ണുകള്‍ ഈറനണഞ്ഞിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. എന്നും ചിരിക്കാരുണ്ടായിരുന്ന കുഞ്ഞുപെങ്ങള്‍ മാറി നിന്ന് കരയുന്നത് അയാള്‍ കണ്ടു.അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല. തന്റെ കുഞ്ഞുപെങ്ങളെ മാറോടുചേര്‍ത്ത് അയാള്‍ സ്വാന്തനിപ്പിച്ചു.
"ഏട്ടന്‍ മടങ്ങിവരും മോളെ... എന്റെ കുഞ്ഞുപെങ്ങളെ കാണാന്‍ ഏട്ടന്‍ മടങ്ങിവരും."
ഇത്രയും പറഞ്ഞു തന്റെ പെട്ടിയുമായി അയാള്‍ പുറത്തേക്കിറങ്ങി. കൊയ് ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടന്നു നീങ്ങുന്ന പട്ടാളക്കാരനാകന്‍ ഇറങ്ങിപ്പുറപ്പെട്ട തന്റെ ഏട്ടനെ അവള്‍ കൈവീശി യാത്രയാക്കി . കുട്ടേട്ടന്‍ ദൂരെ മറയുന്നതുവരെ അവള്‍ നോക്കിനിന്നു. പിന്നീട് ഒരു നീണ്ട കാത്തിരിപ്പായിരുന്നു. കുട്ടേട്ടന്‍ എന്ന പട്ടാളക്കാരന്റെ വരവും കാത്ത് കുഞ്ഞുപെങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്.....
കുഞ്ഞുപെങ്ങള്‍ കുട്ടേട്ടന് എന്നുമൊരു പ്രോത്സാഹനമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖമുള്ള അവളെ കാണുമ്പോള്‍ ആരുടെ ദുഃഖവും മാഞ്ഞുപോകുമായിരുന്നു... കുട്ടേട്ടന്‍ നാട്ടില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു വര്‍ഷം ബംഗ്ലൂരില്‍ ആയിരുന്നു. അതിനും അമ്മാവനാണ് സഹായിച്ചത്. ഡിഗ്രി പഠനത്തിനാണ് പോയതെങ്കിലും സാമ്പത്തിക ബാധ്യത മൂലം അയാള്‍ക്കതു മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഒരു വര്‍ഷം മുന്‍പ് തന്നെ പഠനം മതിയാക്കി അയാള്‍ നാട്ടില്‍ തിരിച്ചെത്തി. ഹരിക്ക് നാട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ തന്നെ എല്ലാം സ്വയം ഉള്ളില്‍ ഒതുക്കുകയായിരുന്നു പതിവ്.
ബാംഗ്ലൂരില്‍ നിന്നും മടങ്ങിയെത്തിയ ശേഷം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു വശത്ത് നിത്യരോഗിയായ അമ്മ. മറുവശത്ത് കുഞ്ഞുപെങ്ങള്‍. കുട്ടേട്ടന്റെ ജീവിതം ദുരൂഹതകള്‍ക്കിടയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. അതിനു തെളിവുകളായിരുന്നു മാസത്തില്‍ രണ്ടുതവണ ബംഗ്ലൂരില്‍ നിന്നുമുള്ള കത്തുകള്‍. അവ ഹിന്ദിയിലുള്ളതായിരുന്നു. ബാംഗ്ലൂര്‍ അധോലോകം കുട്ടേട്ടനെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയതിന്റെ അടയാളങ്ങള്‍. കത്തുകളെക്കുറിച്ചുള്ള പെങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവ തന്റെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ അയക്കുന്നതാനെന്നയിരുന്നു കുട്ടേട്ടന്റെ മറുപടി.
തന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ എന്ന് താന്‍ കരുതിയിരുന്നവര്‍ തന്നെയാണ് തന്നെ ചതിച്ചതെന്നു ഹരി ഉറച്ചുവിശ്വസിക്കുന്നു. അവരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതും ഹരി ഇപ്പോള്‍ ഓര്‍ക്കുന്നു. അതേ ഭീഷണികള്‍ ഇപ്പോള്‍ കത്തുകളിലൂടെയും വന്നുകൊണ്ടിരിക്കുന്നു.
" എത്രയും വേഗം ഇവിടേയ്ക്ക് തിരിച്ചുവരിക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടേക്ക് വരേണ്ടിവരും."
അതായിരുന്നു അവസാന കത്തിലെ മുന്നറിയിപ്പ്.
കുട്ടേട്ടന്റെ രാവുകള്‍ പലതും ഉറക്കമില്ലാത്തതായിരുന്നു . ഭാവിചിന്തകളായിരുന്നു അയാളുടെ മനസ്സുനിറയെ... മനുഷ്യത്വം മറന്ന് ഭീകര വാദത്തിന്റെ വിഷം സ്വയം കുത്തിവെക്കാന്‍ അയാള്‍ക്ക് മടിയായിരുന്നു. ചില നേരങ്ങളില്‍ അയാള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. പക്ഷെ താന്‍ മരിച്ചാല്‍ തന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും മറ്റാരുണ്ട് തുണ? അമ്മാവന്റെ തുച്ഛമായ വരുമാനം കൊണ്ട് എത്രനാള്‍ ജീവിക്കും? കുഞ്ഞുപെങ്ങളുടെ ഭാവി? അമ്മയുടെ രോഗശാന്തി? ഹരിയുടെ മുന്‍പില്‍ എല്ലാം ചോദ്യ ചിഹ്നങ്ങളായിരുന്നു.
മനസ്സിന്റെ കണക്കുപുസ്തകം തുറന്നു കൂട്ടലും കുറയ്ക്കലും നടത്തി വരും വരാഴികകള്‍ എണ്ണിതിട്ടപ്പെടുത്തി അവസാനം അയാള്‍ ഒരു തീരുമാനത്തിലെത്തി. ബാംഗ്ലുരിലേക്ക് മടങ്ങുക. പറ്റുമെങ്കില്‍ അതിലൂടെ കുറെ പണമുണ്ടാക്കി അമ്മക്ക് അയച്ചു കൊടുക്കുക. അയാള്‍ രണ്ടും കല്‍പ്പിച്ചു ഒരു തീരുമാനമെടുത്തു. ഒരു രാത്രി കൂടി വിടപറഞ്ഞു. ആ പ്രഭാതത്തില്‍ കുട്ടേട്ടന്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നിരുന്നു. അവര്‍ ഉറങ്ങുകയായിരുന്നു. എങ്കിലും സ്വന്തം മക്കളോടുള്ള അനിര്‍വചനീയമായ സ്നേഹം ആ മുഖത്ത് തുളുമ്പിനില്‍ക്കുന്നത് അയാള്‍ കണ്ടു. അയാളുടെ ഹൃദയം വിങ്ങിപ്പൊട്ടി. അയാള്‍ പൊട്ടിക്കരഞ്ഞു.
"എന്താ കുട്ടേട്ടാ? എന്തിനാ കരയുന്നത്? " കുഞ്ഞുപെങ്ങള്‍ ആശ്ചര്യത്തോടെ ചോദിച്ചു...
"ഒന്നുമില്ല മോളെ... മോള് അമ്മയെ നല്ലതുപോലെ നോക്കണം. ഈ കുട്ടേട്ടന്‍ നാളെ ബാംഗ്ലുരിലേക്ക് മടങ്ങുകയാണ്. "
"എന്താ മോനെ നീ ഈ പറയുന്നത്? ഇനിയും ബംഗ്ലുരിലെക്കോ? "
അത് അമ്മയായിരുന്നു. അവരുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.
"അതെ അമ്മേ ... ഞാന്‍ തിരികെപ്പോവുകയാണ്. എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ പോകുന്നത്. അവിടെ പട്ടാളത്തില്‍ ഒരു ജോലി ശരിയാക്കിതരാമെന്ന് എന്റെ ഒരു സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. അത് ശരിയായാല്‍ പിന്നെ എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും സുഖമായി ജീവിക്കാനുള്ള തുക ഞാന്‍ കണ്ടെത്തും. അമ്മ എന്നെ പോകാന്‍ അനുവദിക്കണം. "
"കുട്ടേട്ടാ.... ഏട്ടന്‍ പോയാല്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട്? "
"നിങ്ങള്‍ക്ക് ... നിങ്ങള്‍ക്കിനി ദൈവമുണ്ട് . അദ്ദേഹം നിങ്ങളെ കൈവെടിയില്ല ... മോള് ധൈര്യമായിരിക്ക് ... ഈ ഏട്ടന്‍ വല്യ ഒരു പട്ടാളക്കാരനായി തിരിച്ചുവരും. മോള് നോക്കിക്കോ..."
കുട്ടേട്ടന്‍ തന്റെ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയാള്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നു. അമ്മയുടെ നെറ്റിയില്‍ ചുംബിച്ചു. അമ്മയുടെ കണ്ണുകള്‍ ഈറനണഞ്ഞിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. എന്നും ചിരിക്കാരുണ്ടായിരുന്ന കുഞ്ഞുപെങ്ങള്‍ മാറി നിന്ന് കരയുന്നത് അയാള്‍ കണ്ടു.അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല. തന്റെ കുഞ്ഞുപെങ്ങളെ മാറോടുചേര്‍ത്ത് അയാള്‍ സ്വാന്തനിപ്പിച്ചു.
"ഏട്ടന്‍ മടങ്ങിവരും മോളെ... എന്റെ കുഞ്ഞുപെങ്ങളെ കാണാന്‍ ഏട്ടന്‍ മടങ്ങിവരും."
ഇത്രയും പറഞ്ഞു തന്റെ പെട്ടിയുമായി അയാള്‍ പുറത്തേക്കിറങ്ങി. കൊയ് ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടന്നു നീങ്ങുന്ന പട്ടാളക്കാരനാകന്‍ ഇറങ്ങിപ്പുറപ്പെട്ട തന്റെ ഏട്ടനെ അവള്‍ കൈവീശി യാത്രയാക്കി . കുട്ടേട്ടന്‍ ദൂരെ മറയുന്നതുവരെ അവള്‍ നോക്കിനിന്നു. പിന്നീട് ഒരു നീണ്ട കാത്തിരിപ്പായിരുന്നു. കുട്ടേട്ടന്‍ എന്ന പട്ടാളക്കാരന്റെ വരവും കാത്ത് കുഞ്ഞുപെങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്.....
2010, സെപ്റ്റംബർ 5, ഞായറാഴ്‌ച
ഒരു പുഞ്ചിരിയും കുറെ കണ്ണീരും.....
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അബുവിന്റെ സെല്ലില്‍ നിന്നും കണ്ടെടുത്ത ഒരു കത്ത് ജയില്‍വാര്‍ഡന്‍ വായിക്കുന്നു...
"പല പ്രണയങ്ങളും തുടങ്ങുന്നത് ചിലപ്പോള്‍ ഒരു പുഞ്ചിരിയില്‍ നിന്നാവാം. എന്നാല്‍മിക്കതും അവസാനിക്കുന്നതാവട്ടെ കണ്ണീര്‍കായലിലും... "
എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. വളരെ യാദ്രിസ്ചികമായിട്ടായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്... മനോഹരമായ ഒരു പുഞ്ചിരി. അതിലായിരുന്നു എല്ലാത്തിന്റെയും തുടക്കം... കലാലയ ജീവിതത്തിലെ ഓരോ ദിവസങ്ങളും ഞാന്‍ തുടങ്ങുന്നത് അവളുടെ പുഞ്ചിരി കണികണ്ടുകൊണ്ടായിരുന്നു....
മനോഹരമായ ആ പുഞ്ചിരിയുടെ പിറകില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങുന്നത് പലപ്പോഴും ഞാന്‍ അറിഞ്ഞു... അവളെ ഒന്ന് പരിചയപ്പെടണമെന്ന് എനിക്ക് തോന്നി... ഒരിക്കല്‍ ഒരു സായാഹ്നത്തില്‍ അവള്‍ ഒറ്റക്ക് പോകുമ്പോള്‍ ഞാന്‍ അവളുടെ അടുത്ത് ചെന്നു. അപ്പോഴും അവളുടെ പുഞ്ചിരി തൂകിയ മുഖം ഞാന്‍ കണ്ടു. ഞാന്‍ അവളെ പരിചയപ്പെട്ടു. സ്നേഹ. അതായിരുന്നു അവളുടെ പേര്. ആ പരിചയം ഒരു സൗഹൃദത്തിലേക്ക് വളര്‍ന്നു... ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറി. സ്നേഹയുടെ സ്നേഹാര്‍ദ്രപരമായ സംസാരം എന്നെ വല്ലാതെ ആകര്‍ഷിച്ചു... ഞാന്‍ അവളുടെ ആരാധികയായി....
ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.... ഞാന്‍ അവളോടെ വല്ലാതെ അടുത്തു...
സൗഹൃദം മറ്റേതോ തലത്തിലേക്ക് എന്നെ വലിച്ചിഴക്കുന്നത് ഞാന്‍ അറിഞ്ഞു... ഊണിലും ഉറക്കത്തിലും അവളെക്കുറിച്ച് മാത്രമായി എന്റെ ചിന്ത...
ഒരിക്കല്‍ ഞാന്‍ അവളോട് ചോദിച്ചു... " ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?"
"ഇല്ല" എന്ന ഒറ്റവാക്കിനപ്പുറം അതിനെ ബലപ്പെടുത്താന്‍ ആയിരം വസ്തുതകളും അവള്‍ നിരത്തി. അതോടെ എന്റെ ആത്മവിശ്വാസവും കൂടി. എന്റെയുള്ളില്‍ എവിടെയോ പൊട്ടിമുളച്ച അനുരാഗത്തിന്റെ നാമ്പുകളെപ്പറ്റി അവളോട് തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു... എന്നിട്ടും മനസ്സ് മടിച്ചു...
കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു... അന്നുവരെ ഞാന്‍ അവളോട് സംസാരിക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല... ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴൊക്കെ അവളും വളരെ താല്പര്യത്തോടെതിരിച്ചും സംസാരിക്കുമായിരുന്നു... അവളുടെ വിഷമങ്ങളും മറ്റും എന്നോടും പറയുമായിരുന്നു... എന്നോടവള്‍ക്ക് തിരിച്ചും പ്രണയമുണ്ടാകുമോ എന്നുപോലും ഞാന്‍ സംശയിച്ചു... അന്നുവരെ ആനുകാലികങ്ങളിലും മറ്റും മാത്രം വായിച്ചറിഞ്ഞ പ്രണയം എന്ന പ്രഹേളിക എന്താണെന്ന് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു....
ഒടുവിലൊരുനാള്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു... എല്ലാം തുറന്നു പറയുക... അന്ന്ചാറ്റല്‍മഴയുണ്ടായിരുന്നു.... എന്തിനോവേണ്ടി അത് തോരാതെ പെയ്തുകൊണ്ടിരുന്നു.... കോളേജില്‍നിന്നും ഹോസ്റ്റലി ലേക്കുള്ള വഴിയിലൂടെ അന്നവള്‍ ഒറ്റയ്ക്ക് കുടയും ചൂടി നടന്നു പോകുന്നത് ഞാന്‍കണ്ടു... അപ്പോള്‍ തന്നെ ഞാന്‍ എന്റെ ബൈക്കില്‍ അവളുടെ അടുത്തെത്തി ... അവള്‍ ഒരല്പം ആശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് കുട എനിക്കുകൂടി നീട്ടി... ഞാന്‍ പറഞ്ഞു....
"വിരോധമില്ലെങ്കില്‍, മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ നമുക്ക് ആ പാര്‍ക്ക് വരെ പോയ്‌ക്കുടെ ? "
അവള്‍ വീണ്ടും പുഞ്ചിരിച്ചു... "അതിനെന്താ? പോയിട്ട് വരാം... " എന്റെ മനസ്സില്‍ ആയിരം പൂക്കള്‍ഒരുമിച്ചു വിരിഞ്ഞതുപോലെ എനിക്ക് തോന്നി...
ഞങ്ങള്‍ പാര്‍ക്കിലെത്തി... രണ്ട് ഐസ്ക്രിം ഓര്‍ഡര്‍ ചെയ്തു...
അവളുടെ പുഞ്ചിരിതൂകിയ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു....
"സ്നേഹേ... എനിക്ക് നിന്നോട് കുറെ കാര്യങ്ങള്‍ പറയുവാനുണ്ട് ... "
"ഓ ... എങ്കില്‍ ആദ്യം ഞാന്‍ ഒരു കാര്യം നിന്നോട് പറയാം.... ചിലപ്പോള്‍ നിനക്ക് അതൊരു സര്‍പ്രൈസ് ആകാം ... എന്റെ കല്യാണം ഉറപ്പിച്ചു... അടുത്ത 24 - ന് Le-meridiyan ആഡിറ്റൊരിയത്തില്‍... Love marriage ആണ്... നീ തീര്‍ച്ചയായും വരണം... "
എന്നെ ഞാന്‍ സ്വയം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.... ഞാന്‍ വെറും മണ്ടനായിരുന്നുവെന്നുഞാന്‍ മനസ്സിലാക്കി... എനിക്കുപിന്നെ ഒന്നും പറയുവാനുണ്ടായിരുന്നില്ല... മനസ്സ് വല്ലാതെ വേദനിച്ചു... എന്നിട്ടും ഞാന്‍ അവളോട് പറഞ്ഞു... "Congratz....!!!"
ഒരാഴ്ചക്ക് ശേഷം ലാസ്റ്റ് സെം എക്സാം തുടങ്ങുകയായിരുന്നു... കൂട്ടുകാര്‍ എല്ലാവരുംപഠനത്തിരക്കിലായിരിക്കുമ്പോള്‍ ഞാന്‍ മാത്രം തകര്‍ന്ന മനസ്സുമായി ഒറ്റക്കായിരുന്നു... ജയിക്കാനായിഒന്നും പഠിച്ചിട്ടില്ല... കഴിഞ്ഞ വര്‍ഷം വരെ ക്ലാസ്സ് ടോപ് ആയിരുന്നു... എന്റെ മനസ്സില്‍ ചോദ്യചിഹ്നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
എങ്ങനെയൊക്കെയോ ഓരോ ദിവസങ്ങള്‍ കഴിഞ്ഞു പോയ്ക്കൊണ്ടിരിന്നു... ഓരോ എക്സാം പേപ്പറിലുംഅവളുടെ ചിരിക്കുന്ന മുഖം തെളിയുന്നതായി എനിക്ക് തോന്നി...
ഒടുവിലൊരുനാള്‍ എക്സാം അവസാനിച്ചു... നിരാശ കലര്‍ന്ന മനസ്സുമായി ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുകയയിരുന്നു...
ഒരു ദിവസം നാലഞ്ച് പോലീസ്സുകാര്‍ വീട്ടിലേക്കു കയറിവന്ന് എന്നെ ബലമായി പിടിച്ചിറക്കി സ്റ്റെഷനിലേക്ക് കൊണ്ടുപോയി ... ജീപ്പ് വിട്ടുപോകുമ്പോള്‍ അമ്മയുടെ നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടു... ഒരു കുറ്റവും ചെയ്യാത്ത എന്നെ എന്തിനാണ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു...
പിന്നീടാണ് കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്...കല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്നേഹയുടെ കാമുകന്‍ കൊല്ലപ്പെട്ടു.... അന്വേഷണം സീരിയസ് ആയി നടക്കുന്നുണ്ട് .... അതിന്റെപേരില്‍ സംശയമുള്ളവരെയെല്ലാം അവര്‍ അകത്താക്കിയിരിക്കുകയാണ്... സ്നേഹതന്നെയാണത്രേതന്നെ കൊലപ്പുള്ളി എന്ന സംശയത്തില്‍ രണ്ടു പേരെ കാണിച്ചു കൊടുത്തത്... ആ രണ്ടു പേരില്‍ ഞാനും അകപ്പെട്ടു... അതാണ് സത്യം...
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി... അവളുടെ മനോഹരമായ പുഞ്ചിരിയുടെ പിറകില്‍ ഇങ്ങനെയൊരു മുഖം ഉണ്ടെന്നു ഞാന്‍ ഒരിക്കല്‍പോലും തിരിച്ചറിഞ്ഞില്ല... ഞാന്‍ ഒരു വലിയ പാഠം പഠിച്ചു...
പല കാര്യങ്ങളും പിന്നീടാണ് ഞാന്‍ അറിഞ്ഞത്... അവളുടെ അച്ഛന്‍ സ്ഥലത്തെ എസ് ഐ ആണത്രേ ... ബിസിനസ് രംഗത്തെ വഴക്കാണ് കൊലപതകത്തിലേക്കു വഴി തുറന്നതെന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടു ... എന്നാല്‍ കൊലയളിക്കെതിരെ തക്കതായ തെളിവുകള്‍പോലീസിന് ഇല്ലത്രെ...
ഇപ്പോള്‍ ഞാന്‍ ജയിലില്‍ ആയിട്ട് മാസം രണ്ടു കഴിയുന്നു... കൂടെയുണ്ടായിരുന്ന ആളെ എന്തോപാര്‍ട്ടി പിടിപാടിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടു... എനിക്കാരും അങ്ങനെ ഇല്ലാത്തതിനാല്‍ ഞാന്‍മാത്രമായി ഇവിടെ ഈ കൂരിരുളില്‍... ആദ്യമൊക്കെ അമ്മ വരുമായിരുന്നു... ഇപ്പൊ വയ്യാതെകിടപ്പിലാണെന്ന് രാഘവന്‍ മാഷ് വന്നപ്പോ പറഞ്ഞു... ഇനി എത്ര നാള്‍ ഈ ഇരുട്ടില്‍ തനിച്ചിങ്ങനെ കഴിയും?
ഇപ്പോള്‍ ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോള്‍ എനിക്ക് പേടിയാണ്... അവളോട് ഞാന്‍ എന്ത് തെറ്റാണുചെയ്തത്? എന്ത് കാരണത്താല്‍ ആയിരിക്കാം അവള്‍ എന്നെ കൊലയാളിയായി സംശയിച്ചത്? ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നു....എങ്കിലും ഞാന്‍ ജീവിക്കുകയാണ്... എനിക്കുവേണ്ടി... എന്റെ അമ്മയ്ക്കുവേണ്ടി ...."
"പല പ്രണയങ്ങളും തുടങ്ങുന്നത് ചിലപ്പോള്‍ ഒരു പുഞ്ചിരിയില്‍ നിന്നാവാം. എന്നാല്‍മിക്കതും അവസാനിക്കുന്നതാവട്ടെ കണ്ണീര്‍കായലിലും... "
എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. വളരെ യാദ്രിസ്ചികമായിട്ടായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്... മനോഹരമായ ഒരു പുഞ്ചിരി. അതിലായിരുന്നു എല്ലാത്തിന്റെയും തുടക്കം... കലാലയ ജീവിതത്തിലെ ഓരോ ദിവസങ്ങളും ഞാന്‍ തുടങ്ങുന്നത് അവളുടെ പുഞ്ചിരി കണികണ്ടുകൊണ്ടായിരുന്നു....
മനോഹരമായ ആ പുഞ്ചിരിയുടെ പിറകില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങുന്നത് പലപ്പോഴും ഞാന്‍ അറിഞ്ഞു... അവളെ ഒന്ന് പരിചയപ്പെടണമെന്ന് എനിക്ക് തോന്നി... ഒരിക്കല്‍ ഒരു സായാഹ്നത്തില്‍ അവള്‍ ഒറ്റക്ക് പോകുമ്പോള്‍ ഞാന്‍ അവളുടെ അടുത്ത് ചെന്നു. അപ്പോഴും അവളുടെ പുഞ്ചിരി തൂകിയ മുഖം ഞാന്‍ കണ്ടു. ഞാന്‍ അവളെ പരിചയപ്പെട്ടു. സ്നേഹ. അതായിരുന്നു അവളുടെ പേര്. ആ പരിചയം ഒരു സൗഹൃദത്തിലേക്ക് വളര്‍ന്നു... ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറി. സ്നേഹയുടെ സ്നേഹാര്‍ദ്രപരമായ സംസാരം എന്നെ വല്ലാതെ ആകര്‍ഷിച്ചു... ഞാന്‍ അവളുടെ ആരാധികയായി....
ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.... ഞാന്‍ അവളോടെ വല്ലാതെ അടുത്തു...
സൗഹൃദം മറ്റേതോ തലത്തിലേക്ക് എന്നെ വലിച്ചിഴക്കുന്നത് ഞാന്‍ അറിഞ്ഞു... ഊണിലും ഉറക്കത്തിലും അവളെക്കുറിച്ച് മാത്രമായി എന്റെ ചിന്ത...
ഒരിക്കല്‍ ഞാന്‍ അവളോട് ചോദിച്ചു... " ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?"
"ഇല്ല" എന്ന ഒറ്റവാക്കിനപ്പുറം അതിനെ ബലപ്പെടുത്താന്‍ ആയിരം വസ്തുതകളും അവള്‍ നിരത്തി. അതോടെ എന്റെ ആത്മവിശ്വാസവും കൂടി. എന്റെയുള്ളില്‍ എവിടെയോ പൊട്ടിമുളച്ച അനുരാഗത്തിന്റെ നാമ്പുകളെപ്പറ്റി അവളോട് തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു... എന്നിട്ടും മനസ്സ് മടിച്ചു...
കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു... അന്നുവരെ ഞാന്‍ അവളോട് സംസാരിക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല... ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴൊക്കെ അവളും വളരെ താല്പര്യത്തോടെതിരിച്ചും സംസാരിക്കുമായിരുന്നു... അവളുടെ വിഷമങ്ങളും മറ്റും എന്നോടും പറയുമായിരുന്നു... എന്നോടവള്‍ക്ക് തിരിച്ചും പ്രണയമുണ്ടാകുമോ എന്നുപോലും ഞാന്‍ സംശയിച്ചു... അന്നുവരെ ആനുകാലികങ്ങളിലും മറ്റും മാത്രം വായിച്ചറിഞ്ഞ പ്രണയം എന്ന പ്രഹേളിക എന്താണെന്ന് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു....
ഒടുവിലൊരുനാള്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു... എല്ലാം തുറന്നു പറയുക... അന്ന്ചാറ്റല്‍മഴയുണ്ടായിരുന്നു.... എന്തിനോവേണ്ടി അത് തോരാതെ പെയ്തുകൊണ്ടിരുന്നു.... കോളേജില്‍നിന്നും ഹോസ്റ്റലി ലേക്കുള്ള വഴിയിലൂടെ അന്നവള്‍ ഒറ്റയ്ക്ക് കുടയും ചൂടി നടന്നു പോകുന്നത് ഞാന്‍കണ്ടു... അപ്പോള്‍ തന്നെ ഞാന്‍ എന്റെ ബൈക്കില്‍ അവളുടെ അടുത്തെത്തി ... അവള്‍ ഒരല്പം ആശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് കുട എനിക്കുകൂടി നീട്ടി... ഞാന്‍ പറഞ്ഞു....
"വിരോധമില്ലെങ്കില്‍, മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ നമുക്ക് ആ പാര്‍ക്ക് വരെ പോയ്‌ക്കുടെ ? "
അവള്‍ വീണ്ടും പുഞ്ചിരിച്ചു... "അതിനെന്താ? പോയിട്ട് വരാം... " എന്റെ മനസ്സില്‍ ആയിരം പൂക്കള്‍ഒരുമിച്ചു വിരിഞ്ഞതുപോലെ എനിക്ക് തോന്നി...
ഞങ്ങള്‍ പാര്‍ക്കിലെത്തി... രണ്ട് ഐസ്ക്രിം ഓര്‍ഡര്‍ ചെയ്തു...
അവളുടെ പുഞ്ചിരിതൂകിയ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു....
"സ്നേഹേ... എനിക്ക് നിന്നോട് കുറെ കാര്യങ്ങള്‍ പറയുവാനുണ്ട് ... "
"ഓ ... എങ്കില്‍ ആദ്യം ഞാന്‍ ഒരു കാര്യം നിന്നോട് പറയാം.... ചിലപ്പോള്‍ നിനക്ക് അതൊരു സര്‍പ്രൈസ് ആകാം ... എന്റെ കല്യാണം ഉറപ്പിച്ചു... അടുത്ത 24 - ന് Le-meridiyan ആഡിറ്റൊരിയത്തില്‍... Love marriage ആണ്... നീ തീര്‍ച്ചയായും വരണം... "
എന്നെ ഞാന്‍ സ്വയം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.... ഞാന്‍ വെറും മണ്ടനായിരുന്നുവെന്നുഞാന്‍ മനസ്സിലാക്കി... എനിക്കുപിന്നെ ഒന്നും പറയുവാനുണ്ടായിരുന്നില്ല... മനസ്സ് വല്ലാതെ വേദനിച്ചു... എന്നിട്ടും ഞാന്‍ അവളോട് പറഞ്ഞു... "Congratz....!!!"
ഒരാഴ്ചക്ക് ശേഷം ലാസ്റ്റ് സെം എക്സാം തുടങ്ങുകയായിരുന്നു... കൂട്ടുകാര്‍ എല്ലാവരുംപഠനത്തിരക്കിലായിരിക്കുമ്പോള്‍ ഞാന്‍ മാത്രം തകര്‍ന്ന മനസ്സുമായി ഒറ്റക്കായിരുന്നു... ജയിക്കാനായിഒന്നും പഠിച്ചിട്ടില്ല... കഴിഞ്ഞ വര്‍ഷം വരെ ക്ലാസ്സ് ടോപ് ആയിരുന്നു... എന്റെ മനസ്സില്‍ ചോദ്യചിഹ്നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
എങ്ങനെയൊക്കെയോ ഓരോ ദിവസങ്ങള്‍ കഴിഞ്ഞു പോയ്ക്കൊണ്ടിരിന്നു... ഓരോ എക്സാം പേപ്പറിലുംഅവളുടെ ചിരിക്കുന്ന മുഖം തെളിയുന്നതായി എനിക്ക് തോന്നി...
ഒടുവിലൊരുനാള്‍ എക്സാം അവസാനിച്ചു... നിരാശ കലര്‍ന്ന മനസ്സുമായി ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുകയയിരുന്നു...
ഒരു ദിവസം നാലഞ്ച് പോലീസ്സുകാര്‍ വീട്ടിലേക്കു കയറിവന്ന് എന്നെ ബലമായി പിടിച്ചിറക്കി സ്റ്റെഷനിലേക്ക് കൊണ്ടുപോയി ... ജീപ്പ് വിട്ടുപോകുമ്പോള്‍ അമ്മയുടെ നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടു... ഒരു കുറ്റവും ചെയ്യാത്ത എന്നെ എന്തിനാണ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു...
പിന്നീടാണ് കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്...കല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്നേഹയുടെ കാമുകന്‍ കൊല്ലപ്പെട്ടു.... അന്വേഷണം സീരിയസ് ആയി നടക്കുന്നുണ്ട് .... അതിന്റെപേരില്‍ സംശയമുള്ളവരെയെല്ലാം അവര്‍ അകത്താക്കിയിരിക്കുകയാണ്... സ്നേഹതന്നെയാണത്രേതന്നെ കൊലപ്പുള്ളി എന്ന സംശയത്തില്‍ രണ്ടു പേരെ കാണിച്ചു കൊടുത്തത്... ആ രണ്ടു പേരില്‍ ഞാനും അകപ്പെട്ടു... അതാണ് സത്യം...
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി... അവളുടെ മനോഹരമായ പുഞ്ചിരിയുടെ പിറകില്‍ ഇങ്ങനെയൊരു മുഖം ഉണ്ടെന്നു ഞാന്‍ ഒരിക്കല്‍പോലും തിരിച്ചറിഞ്ഞില്ല... ഞാന്‍ ഒരു വലിയ പാഠം പഠിച്ചു...
പല കാര്യങ്ങളും പിന്നീടാണ് ഞാന്‍ അറിഞ്ഞത്... അവളുടെ അച്ഛന്‍ സ്ഥലത്തെ എസ് ഐ ആണത്രേ ... ബിസിനസ് രംഗത്തെ വഴക്കാണ് കൊലപതകത്തിലേക്കു വഴി തുറന്നതെന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടു ... എന്നാല്‍ കൊലയളിക്കെതിരെ തക്കതായ തെളിവുകള്‍പോലീസിന് ഇല്ലത്രെ...
ഇപ്പോള്‍ ഞാന്‍ ജയിലില്‍ ആയിട്ട് മാസം രണ്ടു കഴിയുന്നു... കൂടെയുണ്ടായിരുന്ന ആളെ എന്തോപാര്‍ട്ടി പിടിപാടിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടു... എനിക്കാരും അങ്ങനെ ഇല്ലാത്തതിനാല്‍ ഞാന്‍മാത്രമായി ഇവിടെ ഈ കൂരിരുളില്‍... ആദ്യമൊക്കെ അമ്മ വരുമായിരുന്നു... ഇപ്പൊ വയ്യാതെകിടപ്പിലാണെന്ന് രാഘവന്‍ മാഷ് വന്നപ്പോ പറഞ്ഞു... ഇനി എത്ര നാള്‍ ഈ ഇരുട്ടില്‍ തനിച്ചിങ്ങനെ കഴിയും?
ഇപ്പോള്‍ ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോള്‍ എനിക്ക് പേടിയാണ്... അവളോട് ഞാന്‍ എന്ത് തെറ്റാണുചെയ്തത്? എന്ത് കാരണത്താല്‍ ആയിരിക്കാം അവള്‍ എന്നെ കൊലയാളിയായി സംശയിച്ചത്? ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നു....എങ്കിലും ഞാന്‍ ജീവിക്കുകയാണ്... എനിക്കുവേണ്ടി... എന്റെ അമ്മയ്ക്കുവേണ്ടി ...."
ഇതൊക്കെ എന്തിനാണ് ഞാന്‍ വെറുതെ എഴുതിക്കുട്ടുന്നതെന്ന് എനിക്കറിയില്ല... എങ്കിലും ഞാന്‍ എഴുതുകയാണ്... മനസ്സിലുള്ള വേദനകള്‍ ഈ കടലാസ്സിലേക്ക് പകര്‍ത്തുമ്പോള്‍ ഒരു ആത്മശാന്തി... അത്രമാത്രം...!!! "
ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു ... പുറത്തേക്കുനോക്കിയപ്പോള്‍ അങ്ങ് ദൂരെ ഒരു മരച്ചുവട്ടില്‍ തനിയെ ഇരുന്ന് എന്തോ ആലോചിക്കുന്ന അബുവിനെയാണ് അയാള്‍ കണ്ടത്... കുറെ നേരം അബുവിനെത്തന്നെ നോക്കിനിന്ന ശേഷം അയാള്‍ ഒന്നും മിണ്ടാതെ തിരുഞ്ഞു നടന്നു.... കാരണം അയാള്‍ വെറുമൊരു വാര്‍ഡന്‍ മാത്രമായിരുന്നു ... ഇതുപോലെ ഒട്ടേറെ ജയില്‍പ്പുള്ളികളുടെ വിഷമങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ഒരു പാവം ജയില്‍വാര്‍ഡന്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)